മറ്റൊരു സർപ്രൈസ് ലോകേഷ് ഒരുക്കിയിട്ടുണ്ട്; വെളിപ്പെടുത്തി നരേയ്ൻ

കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ ചിത്രമാണ് കൈതി. ബോക്സ് ഓഫീസിലടക്കം വമ്പൻ ഹിറ്റ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും. ഇപ്പോഴിതാ  ലോകേഷ് ഒരുക്കി വെച്ചിരിക്കുന്ന ആ സര്‍പ്രൈസ്…

കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ ചിത്രമാണ് കൈതി. ബോക്സ് ഓഫീസിലടക്കം വമ്പൻ ഹിറ്റ് നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകനും. ഇപ്പോഴിതാ  ലോകേഷ് ഒരുക്കി വെച്ചിരിക്കുന്ന ആ സര്‍പ്രൈസ് വെളിപ്പെടുതുകയാണ്  നരേയ്ന്‍. കൈതിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് 2022ല്‍ ലോകേഷ് കനകരാജ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ കൈതിക്ക് മുന്‍പ് ഒരു ഷോര്‍ട് ഫിലിം ഉടെനയുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്  നരേയന്‍. ക്വീന്‍ എലിസബത്തിന്റെ പ്രമോഷനിലാണ് ലോകേഷ് ഒരുക്കിവെച്ചിരിക്കുന്ന സര്‍പ്രൈസ് നരെയ്ൻ  വെളിപ്പെടുത്തിയത്. നരേയ്‌ന്റെ വാക്കുകള നോക്കാം.

കൈതി അടുത്ത വര്‍ഷം ഉണ്ടാകും . ലോകേഷ് കനഗരാജ്  ഇപ്പോള്‍ രജനി സാറിന്റെ പടം ചെയ്യുകയാണ്. അതിനു ശേഷമാണ് കൈതി 2 ചെയ്യുന്നത് . എല്‍സിയുവില്‍ അതാണ് അടുത്തത് എന്നും നരെയ്ൻ പറയുന്നു . അതിന്റെ ഇടയില്‍ മറ്റൊരു  സംഭവമുണ്ട്. അത് പുറത്ത് പറഞ്ഞിട്ടില്ല. താനും  ലോകേഷും കൂടിചേര്‍ന്നിട്ട് ഒരു ഷോര്‍ട് ഫിലിം ചെയ്തു  എന്നും  10 മിനിട്ട് ദൈർഘ്യമുള്ളതാണെന്നും . എല്‍സിയുമായിട്ട് ആ ഷോര്‍ട് ഫിലിമിന് ബന്ധമുണ്ട് എന്നും നരെയ്ൻ പറയുന്നു . അതാണ് എല്‍സിയുവിന്റെ തുടക്കമെന്നും  അതിന് ശേഷം കൈതി. അത് ഉടന്‍തന്നെയുണ്ടാകുമെന്നും നരെയ്ൻ പറഞ്ഞു . അതേസമയം  2019 ഒക്ടോബര്‍ 25നു റിലീസ് ചെയ്ത സിനിമയാണ് കൈതി .   ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ചിത്രമായിരുന്നു ഇത്. നടന്‍ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തില്‍ എത്തി കസറിയ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ജോണറില്‍ ആയിരുന്നു എത്തിയത്. തമിഴ് സിനിമ ആണെങ്കിലും മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കൈതി ഏറ്റെടുത്തിരുന്നു. അതേസമയം,കൈതിയുടെ മേക്കിംഗ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്. ലൈഫ് ടൈം സെറ്റില്‍മെന്റിനായി കാത്തിരിക്കുക എന്നാണ് നിര്‍മാതാക്കള്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. .

   അതെ സമയം വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ  ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത് .  എം.പത്മകുമാർ ആണ്  ചിത്രത്തിന്റെ സംവിധായകൻ . അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ കരിയറിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ  ‘ക്വീൻ എലിസബത്തി’ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ  ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ്  മീരാ ജാസ്മിൻ.  ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ്‌ ഈ ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന. മീരാ ജാസ്മിൻ, നരേൻ എന്നിവരോടൊപ്പം  ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി , ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.