കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്കഡൗൺ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു, രോഗവ്യാപനം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ മാത്രം കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ സാഹചര്യത്തിൽ സമ്ബൂര്‍ണ ലോക്ക്ഡൗന്‍ അപ്രായോഗിക മാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ. ഓൺലൈൻ കൂടി ആയിരുന്നു മന്ത്രസഭ യോഗം ചേർന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യോഗം ചേരുന്നത്.
തലസ്ഥാനത്ത് പല മന്ത്രിമാർക്കും എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം ആണ്, പകുതി മന്ത്രിമാരെങ്കിലും പങ്കെടുത്തില്ലെങ്കില്‍ യോഗത്തിന് നിയമ സാധുതയുണ്ടാവില്ല. അതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് ആലോചിച്ചത്. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടുന്ന ഒാര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതിനാല്‍, മന്ത്രിസഭ ചേര്‍ന്നേ പറ്റു എന്ന സാഹചര്യത്തിലാണ് ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. തലസ്ഥാനത്തിനു പുറത്ത് നേരത്തെ മന്ത്രിസഭ യോഗം ചേർന്നിട്ടുണ്ട്, പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭ യോഗം ചേര്‍ന്നത്. പിന്നീട് എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആലുവ ഗസ്റ്റ്ഹൗസിലും മന്ത്രിസഭായോഗം ചേര്‍ന്നു.