ശിവശങ്കറിന്റെ ചെയ്യല്‍ അഞ്ചാം മണിക്കൂറിലേക്ക് കടന്നു; നെഞ്ചത്ത് കൈവെച്ച് സർക്കാർ

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന സ്വർക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അഞ്ചാം മണിക്കൂറിലേക്ക് കടക്കുന്നു. തിരുവന്തപുരത്ത് വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍…

shivasankar

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു നടന്ന സ്വർക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് അഞ്ചാം മണിക്കൂറിലേക്ക് കടക്കുന്നു. തിരുവന്തപുരത്ത് വെച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍.ഐ.എയുടെ പ്രധാന ശ്രമം. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്..

സ്വന്തം വാഹനത്തിലാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് വേണ്ടി കൊച്ചിയിൽ എത്തിച്ചേർന്നത്, സ്വപനസുരേഷും സംഘവും സെക്രട്ടറിയേറ്റിൽ എത്തിയോ എന്നറിയാൻ വേണ്ടിയുള്ള സി.സി.ടി. വി ദൃശ്യങ്ങള്‍  പരിശോധനയും നടക്കുന്നുണ്ട്,  രണ്ട് ഘട്ടമായി ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പിണറായി സർക്കാരിനും  അഗ്നിപരീക്ഷണമാണ്. ഡല്‍ഹിയിലെ ആസ്ഥാനത്തിരുന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ‌ര്‍ മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യല്‍ മുഴുവന്‍ നിരീക്ഷിക്കും.

ചോദ്യം ചെയ്യലിന്റെ വീഡിയോ പൂർണമായും റെക്കോർഡ് ചെയ്യുന്നുണ്ട്, ശിവശങ്കറിനെ ചോദ്യം ചെയ്യുവാൻ വേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സ്വര്ണക്കടത്തുമായി ബന്ധം തെളിഞ്ഞാൽ ശിവശങ്കറിനെ അറസ്റ് ചെയ്യുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ശിവശങ്കറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച്‌ എന്‍.ഐ.എ കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് വെച്ച് ശിവശങ്കറിനെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

പ്രതികളുമായി തനിക്ക് ബന്ധം ഉണ്ടെന്നു ശിവശങ്കർ നേരത്തെ സമ്മതിരിച്ചിരുന്നു, ഇനി സ്വർണ്ണക്കടത്തുമായി ശിവശങ്കറിന്‌ ബന്ധം ഉണ്ടോ എന്നാണ് തെളിയേണ്ടത്.