‘ഹർത്താൽ’ എന്ന ചിത്രത്തിനു വേണ്ടി സംവിധായകൻ തന്നെ മൂന്നു കോടി രൂപ പറ്റിച്ചു, നിർമാതാവ് 

ഇപ്പോൾ മലയാള സിനിമ മുഴുവൻ കുത്തഴിഞ്ഞു കിടക്കുന്ന ഒരു പുസ്തകം പോലെയാണ്, ഷൂട്ടിംഗ് സ്ഥലത്തു ലഹരി ഉപയോഗവും, കൃത്യ സമയം ഇല്ലായ്‌മയും , ഇതിന്റെ പേരിൽ ആയിരുന്നു നടന്മാരായ ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും…

ഇപ്പോൾ മലയാള സിനിമ മുഴുവൻ കുത്തഴിഞ്ഞു കിടക്കുന്ന ഒരു പുസ്തകം പോലെയാണ്, ഷൂട്ടിംഗ് സ്ഥലത്തു ലഹരി ഉപയോഗവും, കൃത്യ സമയം ഇല്ലായ്‌മയും , ഇതിന്റെ പേരിൽ ആയിരുന്നു നടന്മാരായ ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും വിലക്ക് ഏർപ്പെടുത്തിയിരുന്നത്, ഇതിനോടകം പലരും ഇതിലെ ഒരോർത്തരുടയും പോരായ്‌മകൾ ഉയർത്തുന്നുണ്ട്‌, ഇപ്പോൾ സംവിധയകാൻ പറ്റിച്ചു എന്ന വാർത്തയുമായി എത്തുകയാണ് നിർമാതാവ് വെങ്കിടേശ്വര ചന്ദ്രൻ.

ഹർത്താൽ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് തന്നെ സംവിധായകൻ പറ്റിച്ചത്. ചിത്രത്തിൽ വിജയ രാഘവനും, വാണി വിശ്വനാഥും ആയിരുന്നു നായികാനായകന്മാരായി എത്തിയത്. സെവൻ ആർട്സ് വിജയകുമാറിന്റെ മാനേജർ അന്ന് തനിക്കു സിനിമ ഫീല്ഡിനെ കുറിച്ച് അറിയില്ലായിരുന്നു, അതുകൊണ്ടു തന്നെ അയാൾ 13 ലക്ഷത്തോളം പണം രണ്ടടുത്ത ഡിസ്ട്രിബ്യുഷന്റെ പേരിൽ വാങ്ങിച്ചു. സംവിധയകനും, എഴുത്തുകാരനും എന്റെ കൂടെ ഉണ്ടാകുമെന്നു ഞാൻ വിചാരിച്ചു. ഇവർ 12 ദിവസത്തോളം കോവളത്തു ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു പറ്റിച്ചു,

അങ്ങനെ 60 ലക്ഷം രൂപയോളം അങ്ങ് പോയിക്കിട്ടി, വിജയ് രാഘവനും, വാണിയും നല്ല മനസിന്റെ ഉടമകൾ ആണ് അവർ നല്ല രീതിയിൽ ചിത്രത്തിൽ അഭിനയിച്ചു. ഒരു കോടിക്ക് എടുക്കേണ്ട ആ ചിത്രം മൂന്നു കോടിയാണ് നഷ്ടം ആയത്, എനിക്ക് ചിത്രത്തിലെ കഥ മുഴുവനും മനസിലാക്കനും കഴിഞ്ഞില്ല. ഡയറക്ഷനിൽ പറ്റിയ തെറ്റാണ് അത് എനിക്ക് അവസാനം മനസിലായി, സംവിധായകൻ നമ്മൾക്ക് പണി തന്നു എന്ന് പ്രൊഡ്യൂസർ വെങ്കിടേശ്വര ചന്ദ്രൻ പറയുന്നു.