നടി രാഖി സാവന്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഗോസിപ്പുകളും ഒക്കെയാണ്. രാഖിയുടെ കരിയറിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും വിവാദങ്ങൾ കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താരവും രണ്ടാം ഭർത്താവും തമ്മിൽ ഉള്ള ദാമ്പത്യ പ്രശ്നങ്ങൾ ഒക്കെ പുറത്തു വന്നിരുന്നു. ഇരുവരും തമ്മിൽ ഉള്ള തർക്കങ്ങൾ തുടരുകയാണ്. അതിനിടയ്ക്ക് താരം മദീനയിൽ ആദ്യമായി ഉംറ നിർവഹിക്കാനും പോയിരുന്നു. ഉംറ നിര്‍വഹിച്ച ശേഷം നടി രാഖി സാവന്ത് എന്ന ഫാത്തിമ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോൾ രാഖി സാവന്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉംറ കഴിഞ്ഞു വന്നതേയുള്ളൂ ഞാൻ. എന്തൊക്കെ നാടകമാണു പുറത്തു നടക്കുന്നതെന്ന് അറിയില്ല. എന്റെ പേരു പറഞ്ഞു പ്രശസ്തി ഉണ്ടാക്കുന്നവരില്‍ നിന്നു മാറി നില്‍ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ് രാഖി പറഞ്ഞത്. വെളുത്ത നിറത്തിലുള്ള അബായ ധരിച്ചാണ് നടി മുംബൈയില്‍ വന്നറങ്ങിയത്. വിമാന താവളത്തിനു പുറത്ത് പൂ ചെണ്ടുകളും മാലകളുമായാണ് നടിയെ ആരാധകര്‍ സ്വീകരിച്ചത്. ‘രാഖി എന്ന് ആരാധകര്‍ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ ‘ഫാത്തിമ’ എന്നു വിളിക്കാൻ നടി നിര്‍ദേശിച്ചു. ഇതോടെ ആരാധകര്‍ ‘ഫാത്തിമ, ഫാത്തിമ’ എന്നു വിളിക്കാൻ തുടങ്ങി. എന്നാല്‍, രേഖയിലും പേരു മാറ്റിയോ എന്നു ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. ‘ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്. ഞാനിപ്പോഴുള്ള പോലെ തന്നെയിരിക്കാനാണു ദൈവം ഇഷ്ടപ്പെടുന്നത്. എന്റെ പേരോ രേഖയോ ഒന്നും മാറ്റേണ്ടതില്ല’-അവര്‍ വ്യക്തമാക്കി.ഭര്‍ത്താവ് ആദില്‍ ഖാൻ ദുറാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചു ചോദിച്ചപ്പോള്‍ ഒന്നും പറയാൻ താല്‍പര്യമില്ലെന്ന് നടി അറിയിച്ചു. ‘ഉംറ കഴിഞ്ഞു വന്നതേയുള്ളൂ ഞാൻ. പുണ്യ ഭൂമിയായ മദീനയില്‍ പോയി വരികയാണ്. എന്തൊക്കെ നാടകമാണു പുറത്തു നടക്കുന്നതെന്ന് അറിയില്ല. ആദില്‍ ഖാൻ, രാജശ്രീ, ഷെര്‍ലിൻ ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ എന്റെ പേരു പറഞ്ഞു പ്രശസ്തിയുണ്ടാക്കുകയാണ്.
അവര്‍ തൊഴില്‍ രഹിതരാണ്. അവരില്‍ നിന്നു മാറി നില്‍ക്കാനാണു താല്‍പര്യം. ഞാൻ ദൈവത്തില്‍ വിശ്വസിക്കുന്നൊരു ഭക്തയാണ് എന്നും രാഖി സാവന്ത് പറഞ്ഞു.ഇസ്‌ലാമിലേക്കുള്ള മാറ്റത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ”ഹിന്ദു മതത്തില്‍ ഒരു പ്രശ്‌നവുമില്ല. ഞാൻ നിക്കാഹ് ചെയ്തതാണ്. നിക്കാഹിനൊപ്പമാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ആദിലിനെ വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷമായി.”ഉംറയ്ക്കു ശേഷം വലിയ സമാധാനത്തിലും ആശ്വാസത്തിലുമാണുള്ളതെന്നും അവര്‍ പറഞ്ഞു. എല്ലാം നല്ല നിലയിലാണ്. മുസ്‌ലിം സഹോദരീ സഹോദരന്മാരെല്ലാം തന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും നടി കൂട്ടിച്ചേര്‍ത്തു.സഹോദരൻ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത അലി ഖാൻ എന്നിവര്‍ക്കൊപ്പമാണ് രാഖി ഉംറയ്ക്കായി മക്കയിലെത്തിയത്. ഉംറയ്ക്കു ശേഷം മദീനയിലെത്തി പ്രവാചകന്റെ പള്ളിയും സന്ദര്‍ശിച്ചാണു രാഖി മടങ്ങിയത്. ഉംറയ്ക്കു പുറപ്പെട്ടതു മുതലുള്ള വിവരങ്ങള്‍ രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. ആദ്യ ഉംറയ്ക്കായി മക്കയിലേക്കു പോകുകയാണെന്നും വലിയ സന്തോഷത്തിലാണെന്നും വിമാനത്തില്‍ നിന്നുള്ള ഒരു വീഡിയോ പങ്കു വെച്ചുകൊണ്ട് രാഖി പറഞ്ഞു. വലിയ ഭാഗ്യവതിയാണ് താനെന്നും മക്കയിലെത്തിയാല്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യപ്പെടുകയും ചെയ്തു.മക്കയിലും മദീനയിലുമെല്ലാം രാഖി സാവന്തിനെ തിരിച്ചറിഞ്ഞ് നിരവധി ആരാധകര്‍ ചുറ്റും കൂടുകയും സെല്‍ഫി എടുക്കുകയുമെല്ലാം ചെയ്‌തിരുന്നു. മദീനയില്‍ താമസിച്ച ഹോട്ടലില്‍ നിന്നു ലഭിച്ച ഊഷ്‌മള സ്വീകരണവും അവര്‍ പങ്കു വച്ചിട്ടുണ്ട്.