‘തെറ്റുപറ്റി ക്ഷമിക്കണം, ബാക്കി തുക വേണ്ട’ ! മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

യുവ നായകന്മാരിൽ വളരെ പെട്ടന്ന് മുൻ നിരയിലേക്ക് എത്തിച്ചേർന്ന നടനായിരുന്നു ഷൈൻ നിഗം. നടൻ അഭിയുടെ മകനാണ് ഷൈൻ. പക്ഷെ വളരെ പെട്ടന്നായിരുന്നു എല്ലാം, കരാറിൽഏർപ്പെട്ട സിനിമയുടെ നിര്മാതാവുമായ് ഷൈന് പ്രെശ്നം ഉണ്ടാകുകയും പിന്നീട്…

യുവ നായകന്മാരിൽ വളരെ പെട്ടന്ന് മുൻ നിരയിലേക്ക് എത്തിച്ചേർന്ന നടനായിരുന്നു ഷൈൻ നിഗം. നടൻ അഭിയുടെ മകനാണ് ഷൈൻ. പക്ഷെ വളരെ പെട്ടന്നായിരുന്നു എല്ലാം, കരാറിൽഏർപ്പെട്ട സിനിമയുടെ നിര്മാതാവുമായ് ഷൈന് പ്രെശ്നം ഉണ്ടാകുകയും പിന്നീട് അത് ഷൈനെ സിനിമയിൽ നിന്നും വിലക്കുന്നത് വരെ കാര്യങ്ങൾ എത്തുകയായിരുന്നു. നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ നാലാമതും മാപ്പ് ചോദിച്ച്‌ നടന്‍ ഷെയ്ന്‍ നിഗം. വെയിലിന്റെ സംവിധായകന്‍ ശരത്, നിര്‍മ്മാതാവ് ജോബി ജോര്‍ജ് എന്നിവര്‍ക്കാണ് ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ച്‌ കത്ത് അയച്ചത്. തെറ്റ് പറ്റി, ക്ഷമിക്കണം. ബാക്കിയുളള തുക ലഭിക്കാതെ തന്നെ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിയ്ക്കാം എന്നാണ് കത്തിലെ വാക്കുകള്‍.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ കഴിഞ്ഞ ദിവസം സംവിധായകരും ആശങ്ക അറിയിച്ചിരുന്നു. ഷെയ്ന്‍ ഇനി അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ് യാഹിയ എന്നിവരാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കത്തയച്ചിരുന്നു.

ഷെയ്ന്‍ നിഗം മൂലം കുര്‍ബാനി, വെയില്‍ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമുണ്ടായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. നഷ്ടപരിഹാരമായി ഒരു കോടി രൂപ ലഭിക്കാതെ ഷെയ്ന്റെ മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനോ, പുതിയത് തുടങ്ങാനോ അനുവദിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പിടിവാശി. എന്നാല്‍, നടന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അമ്മയും തള്ളിയിരുന്നു.

തിരുവനന്തപുരത്ത് ഐഎഫ്‌എഫ്‌കെ വേദിയില്‍ വെച്ച്‌ നടത്തിയ നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമോ എന്ന പരാമര്‍ശത്തില്‍ പൊതുവേദിയിലെ മാപ്പ് അടക്കം ഷെയ്ന്‍ ഇതുവരെ നാല് തവണയാണ് നിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞത്.