ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയിൽ ഗ്ലാമറസ് ആയി അഭിനയിക്കാൻ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷീല.
സിനിമയില്‍ അതിരുവിട്ട ഗ്ലാമര്‍ വേഷങ്ങള്‍ ഞാൻ ഇത് വരെ ചെയ്തിട്ടില്ല. അങ്ങനെ അതിരുവിട്ട വേഷങ്ങൾ ചെയ്യാൻ നിർബന്ധിച്ച രണ്ടു സിനിമകളിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. സിനിമയിൽ അധികം ഗ്ലാമർ വേഷങ്ങൾ ഞാൻ ധരിച്ചിട്ടില്ല. ഒരു കഥാപാത്രത്തിന് വേണ്ടി മാത്രമാണ് എനിക്ക് അൽപ്പം ഗ്ലാമർ ആകേണ്ടി വന്നത്. അത് ആ കഥാപാത്രം അത് അർഹിക്കുന്നത് കൊണ്ട് മാത്രം ആണ്. അതിരു കവിഞ്ഞു ഗ്ലാമർ വേഷങ്ങൾ ധരിക്കേണ്ടി വന്നിരുന്ന ചിത്രങ്ങളിൽ നിന്നും ഞാൻ പിന്മാറിയിട്ടുണ്ട്. അതിൽ ഒന്ന് ഒരു തമിഴ് ചിത്രം ആയിരുന്നു. ഇന്നും അത് ഓർത്ത് എനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു.
ഒരു ചിത്രത്തിന് വേണ്ടി സ്വിം സ്യൂട്ട് ധരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പോലെ ഉല്ലാസ യാത്ര എന്ന സിനിമയില്‍ ഷോട്‌സ് ധരിച്ചുകൊണ്ട് വോളിബോള്‍ കളിക്കണമെന്ന് എന്നോട് അവർ ആവിശ്യപെട്ടപ്പോൾ ഞാൻ അതും നിരസിച്ചു. എന്നാൽ കാപാലിക എന്ന സിനിമയില്‍ ഞാന്‍ കുറച്ച് ഗ്ലാമർ വേഷത്തിൽ ആണ് അഭിനയിച്ചത്. കാരണം അതിൽ ഞാൻ ഒരു മോശം സ്ത്രീയുടെ വേഷമാണ് ചെയ്തത്. സ്ത്രീകളെ വിറ്റ് ഉപജീവന മാര്‍ഗം നടത്തുന്ന കഥാപാത്രം ആയിരുന്നു എന്റേത്. ചിത്രത്തിന്റെ കഥയും പറയുന്ന വിഷയവും അത്രയ്ക്കും ശക്തവും പ്രസക്തവുമായതുകൊണ്ടാണ് ആ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചത്. അല്ലാതെ ഒരു കാര്യവും ഇല്ലാതെ വെറുതെ ശരീരപ്രദർശനം നടത്താൻ ഞാൻ തയാർ അല്ലായിരുന്നു.