രഹ്നയോട് എല്ലാം പറഞ്ഞിരുന്നു, അവളുടെ വീട്ടുകാര്‍ക്കായിരുന്നു പ്രശ്‌നം!! ഏപ്രിലില്‍ വിവാഹം നടക്കേണ്ടതായിരുന്നു-ഷിയാസ്

ബിഗ് ബോസ് താരമായെത്തി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടന്‍ ഷിയാസ് കരിം. സ്റ്റാര്‍മാജിക് ഷോയിലൂടെയാണ് താരം ജനപ്രിയനായി മാറിയത്. അതിനിടെയാണ് താരത്തിനെതിരെ പീഡനപരാതിയും കേസുമെല്ലാം വന്നത്. പിന്നാലെ തന്നെ താരം വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു.…

ബിഗ് ബോസ് താരമായെത്തി ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടന്‍ ഷിയാസ് കരിം. സ്റ്റാര്‍മാജിക് ഷോയിലൂടെയാണ് താരം ജനപ്രിയനായി മാറിയത്. അതിനിടെയാണ് താരത്തിനെതിരെ പീഡനപരാതിയും കേസുമെല്ലാം വന്നത്. പിന്നാലെ തന്നെ താരം വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അതിനിടെ താരത്തിന്റെ സോഷ്യല്‍മീഡിയയില്‍ നിന്നും പ്രതിശ്രുത വധുവിന്റെ ചിത്രങ്ങള്‍ അപ്രത്യക്ഷമായത് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അതിനോടൊന്നും താരം പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ താരം തന്റെ വിവാഹം മുടങ്ങിയതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. തന്റെ വിവാഹം മുടങ്ങിയത് വധുവിന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണെന്ന് ഷിയാസ് വ്യക്തമാക്കിയിരിക്കുകയാണ്. താന്‍ വധു രഹ്നയെ ചതിച്ചിട്ടില്ലെന്നും ഷിയാസ് കരീം പറഞ്ഞു.

തനിക്ക് എതിരെ വിവാദവും കേസും വന്നപ്പോള്‍ രഹ്നയ്ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല, എന്നാല്‍ അവളുടെ ഫാമിലിയ്ക്ക് പ്രശ്‌നമായിരുന്നു. ആ സ്ത്രീയെ കുറിച്ച് എല്ലാം താന്‍ രഹ്നയോട് പറഞ്ഞിരുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടെ ഫാമിലി അവര്‍ക്ക് വളരെ ഇംപോര്‍ട്ടന്റാണ്. അതുകൊണ്ട് തന്നെ രഹ്നയെ കുറ്റം പറയാന്‍ പറ്റില്ലെന്നുംഷിയാസ് കരീം പറഞ്ഞത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് നിക്കാഹ് കഴിഞ്ഞെന്ന് പറഞ്ഞ രഹ്നയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടത്. ശേഷവും നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പിന്നാലെ വാലന്റൈന്‍സ് ഡേയില്‍ തന്നെയുള്ള ചിത്രം പങ്കിട്ടതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞെന്ന് വാര്‍ത്തകള്‍ വന്നത്. ദന്തിസ്റ്റായിരുന്നു ഷിയാസിന്റെ വധു ഡോ.രഹ്ന.

ഏപ്രിലിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. അവാര്‍ഡ് കിട്ടിയ കാര്യമൊന്നും അല്ലാത്തതുകൊണ്ടാണ് പറഞ്ഞ് നടക്കാത്തതെന്നും ഷിയാസ് പറയുന്നു. കേസ് വന്നപ്പോള്‍ രഹ്നയുടെ വീട്ടുകാര്‍ വിളിച്ച് വിവാഹം നടക്കില്ലെന്ന് പറഞ്ഞു. താന്‍ അത് സ്വീകരിക്കുകയായിരുന്നു. അല്ലാതെ വഴക്കിന് പോയിട്ടില്ല. തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീയോടും പ്രശ്‌നത്തിന് പോയിട്ടില്ലെന്നും ഷിയാസ് പറയുന്നു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ജിം ട്രെയിനറായ യുവതി ഷിയാസുമായി അടുപ്പത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ആ സ്ത്രീ പീഡന പരാതി കൊടുത്തത്. അവര്‍ക്ക് വലിയൊരു മകനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് താന്‍ പിന്മാറിയത്. അനിയനാണെന്നാണ് അവര്‍ മകനെ പരിചയപ്പെടുത്തിയിരുന്നത്. ഒരു വര്‍ഷത്തോളമായി അവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും കാര്യമായി എടുത്തില്ല.

ഒരാള്‍ക്ക് വീഴ്ചയുണ്ടാകുമ്പോള്‍ അത് കണ്ട് കയ്യടിക്കാനാണ് ഭൂരിഭാഗം പേര്‍ക്കും ഇഷ്ടം. ദൈവത്തെ പോലും വിമര്‍ശിക്കുന്നവരുള്ള കാലത്ത് തന്നെ വിമര്‍ശിക്കുന്നത് വലിയ വിഷയമല്ല. ഒരു വിവാദം വന്നെന്ന് കരുതി എന്റെ സ്വഭാവവും പെരുമാറ്റ രീതിയും മാറ്റാന്‍ പോകുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി.