‘ആകെ കഴിക്കാൻ പറ്റുന്നത് മുട്ട മാത്രമാണ്, മുട്ടക്കള്ളി എന്ന പേരും കിട്ടി’; ബി​ഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പറഞ്ഞ് ശ്വേത മേനോൻ‌

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ശ്വേത മേനോൻ. ബി​ഗ് ബോസിൽ അടക്കം പങ്കെടുത്ത ഇപ്പോൾ ഷോകളിൽ നിറസാന്നിധ്യമാണ് താരം. മലയാളം ബിദ​ഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ എൻട്രി കൂടിയാണ്…

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ശ്വേത മേനോൻ. ബി​ഗ് ബോസിൽ അടക്കം പങ്കെടുത്ത ഇപ്പോൾ ഷോകളിൽ നിറസാന്നിധ്യമാണ് താരം. മലയാളം ബിദ​ഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ എൻട്രി കൂടിയാണ് ശ്വേത. ഇപ്പോൾ പുതിയ സീസൺ ബി​ഗ് ബോസ് അണിയറയിൽ ഒരുങ്ങവേ തന്റെ ഷോയിലെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.

ബിഗ് ബോസിലേക്ക് ക്ഷണിച്ചപ്പോൾ പതിമൂന്നാമതായി കയറുന്ന മത്സരാർഥിയായിരിക്കുമെന്നാണ് പറഞ്ഞിരുന്നതെന്ന് ശ്വേത പറഞ്ഞു. ‘വളരെ പെട്ടെന്നാണ് ഒന്നാമത്തെ മത്സരാർഥി ഞാനാണെന്ന് പറയുന്നത്. എന്നെ പറ്റി ആളുകൾക്ക് കുറെ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. അവിടെ നിന്നാൽ ഒന്നാം സ്ഥാനം ഞാൻ കൊണ്ട് പോകുമെന്നാണ് പലരും കരുതിയത്. പക്ഷേ എനിക്ക് അവിടെ അധിക നേരം നിൽക്കാനാവില്ലെന്ന് കൃത്യമായി അറിയാമായിരുന്നു’ – നടി പറഞ്ഞു.

‘രണ്ട് ആഴ്ച കൊണ്ട് ബിഗ് ബോസിൽ നിന്നും തിരികെ വീട്ടിലെത്തുമെന്ന് കരുതിയാണ് പോയത്. ശരിക്കും അതൊരു നല്ല ഷോയാണ്. ലാലേട്ടൻ എന്നോട് ചോദിച്ചപ്പോൾ ഞാൻ എന്നെ ആണ് കാണാൻ പോകുന്നത് എന്നാണ് പറഞ്ഞത്. അങ്ങനൊരു വഴിയിലൂടെ നടക്കുമ്പോഴാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നത്. അങ്ങനെ ഒരു ഇടം ആയിരുന്നു ബിഗ് ബോസ്. അതിനകത്ത് ചെന്നതിന് ശേഷം ആദ്യത്തെ ക്യാപ്റ്റനും ഞാനായിരുന്നു’ – ശ്വേത കൂട്ടിച്ചേർത്തു.

മുട്ടക്കള്ളി എന്നാണ് ബി​ഗ് ബോസ് വീട്ടിൽ അറിയപ്പെട്ടിരുന്നതെന്നാണ് ശ്വേത പറയുന്നത്. സത്യത്തിൽ തൈറോയ്ഡ് പേഷ്യന്റാണ് ഞാൻ. ചില ഭക്ഷണങ്ങളോട് അലർജിയുണ്ട്. ആകെ കഴിക്കാൻ പറ്റുന്നത് മുട്ട മാത്രമാണ്. അതവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അറിയാവുന്നതാണ്. ഒരാഴ്ചയിൽ കൂടുതൽ ഞാൻ മെഡിസിൻ കഴിക്കാതെ ഇരിക്കേണ്ടിയും വന്നിരുന്നു. ശേഷം മത്സരാർഥികളായി ഉണ്ടായിരുന്നവരെല്ലാം ബിഗ് ബോസിനോട് അപേക്ഷിച്ചതിന് ശേഷമാണ് മരുന്ന് പോലും കിട്ടിയതെന്നും ശ്വേത പറഞ്ഞു.