പാട്ട് പാടാനൊന്നും പറ്റില്ല ഇനി, അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി!!! സര്‍ജറി വിവരങ്ങള്‍ പങ്കിട്ട് സൗഭാഗ്യ

സോഷ്യലിടത്ത് ഏറെ ആരാധകരുള്ള താരമാണ് നടി താരാകല്ല്യാണ്‍. മിനിസ്‌ക്രീനിലും സോഷ്യലിടത്തും ഏറെ ആരാധകരുള്ള താരമാണ് നടി. മകളും നര്‍ത്തകിയുമായ നടി സൗഭാഗ്യ വെങ്കിടേഷും ഏറെ ആരാധകരുള്ള താരമാണ്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവച്ച പുതിയ പോസ്റ്റാണ്…

സോഷ്യലിടത്ത് ഏറെ ആരാധകരുള്ള താരമാണ് നടി താരാകല്ല്യാണ്‍. മിനിസ്‌ക്രീനിലും സോഷ്യലിടത്തും ഏറെ ആരാധകരുള്ള താരമാണ് നടി. മകളും നര്‍ത്തകിയുമായ നടി സൗഭാഗ്യ വെങ്കിടേഷും ഏറെ ആരാധകരുള്ള താരമാണ്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അമ്മയുടെ ആരോഗ്യാവസ്ഥയാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.

ഇപ്പോഴിതാ അമ്മയുടെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. അമ്മയുടെ അസുഖത്തെ കുറിച്ചാണ് സൗഭാഗ്യ പറയുന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും എന്നൊക്കെയാണ് കരുതിയത്. ടെന്‍ഷന്‍ വരുമ്‌ബോഴും വഴക്കിടുമ്പോഴും ശബ്ദം പൂര്‍ണമായും അടഞ്ഞു പോകും. പല ട്രീറ്റ്‌മെന്റുകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു.

ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്‌നമെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണ്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണ്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയാണുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് അമ്മയിപ്പോഴുള്ളത്.

സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്‌ട്രെയിന്‍ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും കണ്ടെത്തിയിട്ടില്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്ന് ബോട്ടോക്‌സ് ആയിരുന്നു.

അതാണ് ആദ്യം ചെയ്തത്. പക്ഷെ ആ സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ അതിന് സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്‌ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ആ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു. പിന്നീടുള്ള ട്രീറ്റ്‌മെന്റ് സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞിരിക്കുകയാണ്.

ഇനി മൂന്നാഴ്ച കൂടി കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ല. പാട്ടുകാര്‍ക്കാണ് ഈ അവസ്ഥ വരുന്നത് എങ്കില്‍ ട്രീറ്റ്‌മെന്റ് വേറെ തരത്തിലാണ്. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം പലര്‍ക്കും വന്നിട്ടുണ്ട്.

വക്കീലന്മാരും ടീച്ചേഴ്‌സും അടക്കം പലരും അതിലുണ്ട്. ഇതുകൊണ്ട് പേടിക്കാനൊന്നുമില്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നം ഉണ്ടാവുമെന്നും സൗഭാഗ്യ പറയുന്നു. മാത്രമല്ല അമ്മയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട വീഡിയോ വൈകാതെ പങ്കുവെക്കാമെന്നും സൗഭാഗ്യം പറയുന്നു.