തവിട്, എച്ചിൽ ഭക്ഷണം, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവയെ ചിലർ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്!

ഒരു പാട് ഇല്ലായ്മകൾക്കിടയിലും, പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി സിവിൽ സർവീസ് പരീക്ഷ ജയിച്ച് ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേറ്റു. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്‍റെ…

ഒരു പാട് ഇല്ലായ്മകൾക്കിടയിലും, പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി സിവിൽ സർവീസ് പരീക്ഷ ജയിച്ച് ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ചുമതലയേറ്റു. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരളത്തിന്‍റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു. ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയുടെ ഭാഗമായി നടന്ന ഇന്റർവ്യൂ യിൽ താൻ നേരിട്ട ചോദ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീധന്യ സുരേഷ്. ശ്രീ ധന്യയുടെ വാക്കുകൾ,

സിവിൽ സർവീസിനുള്ള ഇന്റർവ്യൂവിൽ ഞാൻ ഇരുന്നപ്പോൾ ആദ്യത്തെ ചോദ്യംതന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു. വിയർത്ത കൈപ്പത്തികളെ മേശപ്പുറത്ത് പരന്നിരുന്ന കണ്ണാടിയിൽ ഉരസിക്കൊണ്ട്, ഹൃദയമിടിപ്പു കേട്ടുകൊണ്ട്, ഞാൻ കാത്തിരുന്നു. എസിയുടെ “ർർ’ ശബ്ദം. കടലാസുകൾ മറിയുന്ന ശബ്ദം. കടലാസുകൾ മറിയുന്നതുപോലെ അധികാരത്തെ ഓർമിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം. മർമരം. പക്ഷേ, അതിനെ നമ്മുടെ ആത്മാവ് കേൾക്കും. ഒരാൾ അനങ്ങിയപ്പോൾ കറങ്ങുന്ന കസേര ശബ്ദിച്ചു. അയാൾ വീണ്ടും എന്റെ കടലാസുകൾ നോക്കിയിട്ട് നിങ്ങളുടെ ജാതി.. മ്മ് എന്ന് സ്വയം പറഞ്ഞ് ‘ഗോത്രവർഗത്തിൽ നായാടി’ എന്നു വായിച്ച് നിവർന്ന് ‘വെൽ’ എന്നു പറഞ്ഞു. ഞാൻ വിറങ്ങലിച്ചു കുത്തിയിരുന്നു. “നിങ്ങൾ മലയിൽ ജീവിക്കുന്നുവരാണോ? ഞാൻ “അല്ല’ എന്നു പറഞ്ഞു. “എന്താണ് നിങ്ങളുടെ പ്രത്യേകത?. ഞാൻ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ എന്റെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മന:പ്പാഠമായിട്ട് പറഞ്ഞു. ‘നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻതന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവർക്ക് തവിട്, എച്ചിൽ ഭക്ഷണം, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവയെ ചിലർ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവർ കൈയിൽ കിട്ടുന്ന എന്തും തിന്നും. പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ – എല്ലാം ചുട്ടു തിന്നും.

മിക്കവാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായിത്തന്നെകഴിക്കും. പൊതുവേ ഇവർ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവർക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്ക് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയുമില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ട് സർക്കാരിന് യാതൊരു വരുമാനവും ഇല്ല. മറ്റൊരാൾ എന്നെ ശ്രദ്ധിച്ചു നോക്കി. ‘നിങ്ങളുടെ ജാതി ഇപ്പോൾ എങ്ങനെയുണ്ട്? മുന്നോട്ട് വന്നിട്ടുണ്ടോ?’ എന്നു ചോദിച്ചു. “ഇല്ല. മിക്കവാറും എല്ലാവരുംതന്നെ ഇപ്പോഴും ഭിക്ഷയെടുത്താണ് കഴിയുന്നത്. തെരുവിലാണ് ജീവിക്കുന്നത്. നഗരങ്ങൾ ഉണ്ടായപ്പോൾ അവർ നഗരത്തിലെത്തി അവിടെയുള്ള തെരുവുജീവികളിൽ ലയിക്കുകയാണുണ്ടായത്. മിക്കവാറുമാളുകൾ ഇന്നു തമിഴ്നാട്ടിലാണ്.” അയാൾ കണ്ണുകൾ എന്നിൽ തറപ്പിച്ചു. “താങ്കൾ വന്നിട്ടുണ്ടല്ലോ?’ എന്നു ചോദിച്ചു. “താങ്കൾ സിവിൽ സർവീസ് എഴുതി ജയിച്ചിരിക്കുന്നു”. അയാൾ എന്നെ നോക്കി, “നിങ്ങൾ ഇതാ ഇവിടെ വന്ന് ഇരിക്കുകയും ചെയ്യുന്നു.’ ഞാൻ ചലനമില്ലാത്ത മുഖത്തോടെ, “എനിക്കൊരു വലിയ മനുഷ്യന്റെ സഹായം കിട്ടി’ എന്നു പറഞ്ഞു. അയാൾ പുഞ്ചിരിയോടെ ‘അംബേദ്കറിന് കിട്ടിയതുപോലോ? എന്നു ചോദിച്ചു. ഞാൻ തറപ്പിച്ചു പറഞ്ഞു. “അതെ സർ, അംബേദ്കറിന് കിട്ടിയതുപോലെത്തന്നെ.’ ഏതാനും സെക്കൻഡുകൾ നിശ്ശബ്ദത. മൂന്നാമത്തെയാൾ എന്നോട് ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറു ഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണ് എടുക്കുക?’ എന്റെ ചോര മുഴുവൻ തലയ്ക്കകത്തേക്കു കയറി. കണ്ണുകളിൽ, കാതിൽ, വിരൽത്തുമ്പുകളിൽ ഒക്കെ ചൂടുള്ള ചോര ഇരച്ചുപാഞ്ഞു. മറ്റുള്ളവരും ആ ചോദ്യംകൊണ്ട് വല്ലാതെ ഉൻമേഷവാന്മാരായി എന്നു കസേരകൾ അനങ്ങിയതിലൂടെ ഞാൻ മനസ്സിലാക്കി. ഞാൻ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായറിയാം.

പക്ഷേ, ഞാൻ അപ്പോൾ ഓർത്തത് സ്വാമി പ്രജാനന്ദയെയാണ്. ഉറച്ച ശബ്ദത്തിൽ “സർ, ന്യായം എന്നുവെച്ചാലെന്താണ്?’ എന്നു ഞാൻ പറഞ്ഞു. ‘വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്, ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണംതന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.’ ശരീരങ്ങൾ അയഞ്ഞപ്പോൾ കസേരകൾ പിന്നെയും ശബ്ദദിച്ചു. ചോദിച്ചയാൾ ഒന്ന് മുന്നോട്ടാഞ്ഞ് ‘അത് കൊലപാതകമാണെങ്കിലോ? മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും?’ എനിക്ക് അപ്പോളത് പറയാതിരിക്കാനായില്ല. ‘സാർ, കൊലപാതകംതന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി. അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്. (ജയമോഹന്റെ നൂറു സിംഹാസനങ്ങളിൽ നിന്ന്…)