Malayalam Article
പേടിച്ചുപോയോ…?,ഇത് ഗോതമ്പും തക്കാളിയും ചേര്‍ത്തുള്ള ശ്രീജിത്തിന്റെ മേക്കപ്പാണ്

ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ പലരും പലതും ചെയ്യും. ശ്രീജിത് കലൈഅരശ് ചെയ്തത് ആരെയും ‘ഞെട്ടിപ്പിക്കുന്ന’ മാര്‍ഗ്ഗവും. ഇതൊക്കെ ഗോതമ്പും തക്കാളിയും ചേര്‍ന്ന ഭീകര മേക്കപ്പ്. സംഭവം ഏറ്റു- ശ്രീജിത് അങ്ങനെ സിനിമയിലെ മേക്കപ്പ്മാനായി!!
ചെറിയ കമ്പിപ്പാര മുഖത്തൂടെ കുത്തിയിറക്കിയത്, മൂക്കിലെ മുറിവ് തുളച്ച് ചുണ്ടുവിരല്‍ പുറത്തുവന്നത്, അഴുകിയ കൈവരില് നിന്ന് എല്ലുകള്‍ പുറഞ്ചാടുന്നത് കാലിലെ മുറിവ് പഴുത്ത് വ്രണമായത്, വിരല്‍ അറ്റ് പോയത്. ശ്രീജിത്ത് കലൈഅരശ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് ചിത്രങ്ങള്‍ മൊത്തം ഹൊറര്‍ മയമാണ്. ചിത്രങ്ങള്‍ക്കെല്ലാം ലൈക്കുകളും കമന്റുകളും. ‘എന്തിനാണ് ഇങ്ങനെ പേടിപ്പിക്കുന്ന പടങ്ങളിടുതെന്ന് ചിലരെങ്കിലും ഇന്‍ബോക്സില്‍ വന്നു ചോദിക്കും. അവരോട് ശ്രീജിത്ത് പുഞ്ചിരി സ്മൈലിയിട്ട ശേഷം പറയും- ‘ ഫേസ്ബുക്കാണ് എന്നെ രെു മേക്കപ്പ് ആര്‍ട്ടിസ്റ്റാക്കിയതെന്ന്’
ഫേസ്ബുക്ക് ലൈക്കുകള്‍ ശ്രീജിത്ത് കലൈഅരശ് എന്ന കലാകാരനെ വളര്‍ത്തിയ കഥ ഇങ്ങനെയാണ്. വിദ്യാഭ്യാസത്തിന് ശേഷം പലമേഖലകള്‍ തേടുകയായിന്നു ശ്രീജിത്ത് അന്ന്. പിതാവ് കലൈഅരശ് ഫോട്ടോഗ്രാഫറായതുകൊണ്ട് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ചെറുപ്പത്തില്‍ തന്നെ അറിയാമായിരുന്നു. അത്യാവശ്യം കല്യാണ വര്‍ക്കുകളും ഷോര്ട്ട്ഫിലുമകളായി മുന്നോട്ട് പോകുന്ന കാലം. ചിത്രം വരയായിരുന്നു അന്നത്തെ ഹോബി. വരച്ച ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. പക്ഷെ ലൈക്കുകള്‍ വലുതായില്ല. ലൈക്ക് ക്ഷാമം ആ ചെറുപ്പക്കാരനെ ജീവിതത്തെ സംബന്ധിച്ച ഒരു നിര്‍ണായക തീരുമാനം എടുപ്പിച്ചു. ചിത്രം വര താല്‍ക്കാലികമായി നിര്ത്തിവെയ്ക്കുന്നതായിരുന്നു ആ തീരുമാനം.
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് കഠിനമായി ആലോചിച്ച് നടന്നു. അങ്ങനെയിരിക്കെയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം വന്നത്. പോയി അഭിനയിച്ചു. ബഡ്ജറ്റ് കമ്മിയായതുകൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ടായിരുന്നില്ല. അവസാനം ശ്രീജിത്ത് ആ ജോലി ഏറ്റെടുത്തു. ആദ്യത്തെ വര്‍ക്ക് തരക്കേടില്ലാതെ നടന്നു. പക്ഷെ ആരും നല്ലതും പറഞ്ഞില്ല മോശവും പറഞ്ഞില്ല. പിന്നീട് ഒരു സുഹൃത്ത് മുഖേനെ തെയ്യത്തിന് ചായമിടാന്‍ കുറച്ചുനാള്‍ പോയി. തെയ്യത്തിന് ചുട്ടികുത്തിയപ്പോള്‍ അവനൊരു തിരിച്ചറിവുണ്ടായി ഇതാണ് തന്റെ വഴിയെന്ന്.
മേക്കപ്പ് അക്കാദമിക് ആയോ, അമേച്ച്വറായോ പരിശീലിക്കാതെ എങ്ങനെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകുമെന്നൊരു ചോദ്യം മനസില്‍ വന്നു. ആകെയുള്ളത് ഈ മേഖലയോടുള്ള താല്പര്യം മാത്രമാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്ന വാചകം ശ്രീജിത്തിനെ സംബന്ധിച്ച് സത്യമാണ്. മേക്കപ്പ് പരിശീലിക്കാന്‍ തന്നെ തീരുമാനിച്ചു. ഗൂഗിളിനേയും യൂട്യൂബിനെയും ഗുരുവായി തെരഞ്ഞെടുത്തു. കുറെ വായിച്ചു, യൂട്യൂബില്‍ ടൂട്ടോറിയലുകള്‍ നിരവധി കണ്ടു. എന്തു പരിശീലനമാണെങ്കിലും തിയറി മാത്രം പോരല്ലോ, അങ്ങനെയാണ് പ്രാക്ടിക്കല്‍ ചെയ്തു നോക്കാന്‍ തീരുമാനിച്ചത്.
കടമ്പകള്‍ പലതാണ്. രണ്ടു മണിക്കൂറോളാം പരീക്ഷിക്കാന്‍ ഇരുന്നു തരുന്ന ക്ഷമയുള്ള മോഡല്‍ വേണം, പിന്നെ മേക്കപ്പ് സാധന സാമഗ്രികള്‍ വാങ്ങാന്‍ പണം വേണം. തന്നെയുമല്ല, മേക്കപ്പിന് ഉപയോഗിക്കുന്ന ലാറ്റക്സ്, വാക്സ് എന്നിവ എറണാകുളത്തുള്ള പട്ടണം റഷീദിന്റെ ഷോപ്പിലെ കിട്ടു, അതിനാണേല്‍ പൊള്ളുന്ന വിലയുമാണ്. മുറിവുകളും വ്രണങ്ങളും ഉണ്ടാക്കാന്‍ വാക്സും ലാറ്റക്സുമാണ് സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉപോഗിക്കുന്നത്, അതിന് പകരം ഉപയോഗിക്കാവുന്ന സാധനങ്ങള്‍ കണ്ടെത്തണം. റിസര്‍ച്ച് തുടങ്ങി. അരിമാവില്‍ ഫെവിക്കോള്‍ ചാലിച്ചൊരു പരീക്ഷണം. അത് ചീറ്റി. പിന്നെ അരിമാവിന് പകരം കടലമാവാക്കി. ആ പരീക്ഷണം എട്ടുനിലയില്‍ പൊട്ടി. മൂന്നാമതാണ് ഗോതമ്പുമാവ് പരീക്ഷിച്ചത്. സംഗതി ക്ലിക്ക്. ഗോതമ്പുമാവും വാട്ടര്‍കളറും ടൊമാറ്റൊ ടെച്ചപ്പും ഉപയോഗിച്ച് മുറിവുകളും വ്രണങ്ങളും ഉണ്ടാക്കാമെന്ന് ശ്രീജിത്ത് തിരിച്ചറിഞ്ഞു.
ഇനി വേണ്ടത് ക്ഷമയുള്ള മോഡലിനെയണ്. ആദ്യം വീട്ടുകരെയാണ് സമീപിച്ചത്. അമ്മ തങ്കമണിയോട് സംസാരിച്ചു. സിനിമയിലെ സാധാരണ മേക്കപ്പാണെന്ന് വിചാരിച്ചു അമ്മ സമ്മതം മൂളി. ഗൂഗുളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പടം കാണിച്ചപ്പോള്‍ അമ്മ സമ്മതിച്ചില്ല. വളരെ വികൃതമായ മുറിവാണ് അമ്മയുടെ മുഖത്ത് ചെയ്യാനിരുന്നത്. ഞാനീപ്പരിപാടിക്ക് ഇല്ലെന്ന് അമ്മ ദേഷ്യപ്പെട്ട് പറഞ്ഞതോടെ ആറ്റുനോറ്റ് കണ്ടെത്തിയ മോഡലും പോയി. ആറ്റിങ്ങല്‍ ഹോമിയോ ആശുപത്രിയിലെ അസിസ്റ്റന്‍ഡ് നഴ്സാണെങ്കിലും മുറിവും വ്രണവും കാണുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.
ഉണ്ടായിരുന്ന മോഡല്‍ പോയതോടെ സ്വയം മോഡലാകാന്‍ തീരുമാനമെടുത്തു. മുഖത്ത് ചെയ്യാമെന്ന് വിചാരിച്ചത് കൈയിലാക്കി. ഇടതുകൈത്തണ്ടയില്‍ മുറിവിന്റെ മേക്കപ്പ് ഇട്ടു. സ്പെഷ്യല്‍ ഇഫക്ട് ഫീല്‍ ചെയ്യുന്ന രീതിയിലാണ് മുറിവ് ചെയ്തത്. അനിയന് ശ്രീരാജ് കുറച്ചു നേരം അടുത്തൂടെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഗോതമ്പ് മാവ് ഒട്ടിച്ച് കളറൊക്കെ ചെയ്തു കഴിഞ്ഞപ്പോഴെക്കും അനിയന് സ്ഥലം വിട്ടു. അവന് പണ്ടേ ലോല ഹൃദയനാണ്. അമ്മയെ കാണിക്കാന്‍ ചെന്നപ്പോള്‍ അമ്മ ചീത്ത വിളിച്ചു. ഒറിജിനാലിറ്റിക്ക് വേണ്ടി സൈഡിലൊരു ബ്ലേഡും വെച്ചു ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടു.
അത്യാവശ്യം ലൈക്കുകള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് ആയി. പിന്നെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ലൈക്കുകള്‍ കൂടി, അഭിനന്ദനങ്ങള്‍ കമന്റായും മെസേജായും വന്നു തുടങ്ങി. ഫേസ്ബുക്കിലെ ഫോട്ടോകള്‍ കണ്ട് ബാംഗ്ലൂരില്‍ നിന്നൊരു ഷോര്‍ട്ട്ഫിലിമിന്റെ ആള്ക്കാര് വിളിച്ചു. അവിടെ പോയി മേക്കപ്പിട്ടുകൊടുത്തു. അവര്‍ക്ക് വേണ്ടത് ഐ സിനിമയിലെ വിക്രമിന്റെ മേക്കപ്പായിരുന്നു.
ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഇതു രണ്ടുമില്ലാത്തപ്പോള്‍ പെയിന്റിങ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് സിനിമയില്‍ നിന്ന് അവസരം വന്നത്. ഫേസ്ബുക്കിലെ ചിത്രങ്ങള്‍ കണ്ട ഒരു തമിഴ് ചിത്രത്തിന്റെ സംവിധായകന് വിളിച്ചു. അദ്ദേഹത്തിന്റെ ‘ ഒരു താരം ഉദയമാകിറത്’ എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തു. ‘ഒരു വാതില്ക്കോട്ടെ’ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിലാണ് ഇപ്പോള്‍ അവസരം ലഭിച്ചത്. ഫേസ്ബുക്കില്‍ ലഭിച്ച പ്രോത്സാഹനമാണ് തന്നെ ഒരു മേക്കപ്പ് ആര്‍ടിസ്റ്റ് ആക്കിയതെന്ന് ശ്രീജിത്ത് പറയും.
സ്വന്തം പരീക്ഷണങ്ങള്‍ ഒരുപാട് നടത്തുന്നുണ്ട് കിളിമാനൂര്‍ സ്വദേശിയായ ശ്രീജിത്ത്. ലോകം അറിയപ്പെടുന്ന മേക്കപ്പ് ആര്ട്ടിസ്റ്റാകണമെന്നാണ് ലക്ഷ്യം. ചെലവു കുറഞ്ഞ രീതിയില്‍ മേക്കപ്പിന് പറ്റിയ റോ മെറ്റീരിയല്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പം സ്വയം മോഡലായുള്ള പരീക്ഷണങ്ങള്‍ തുടരുന്നുമുണ്ട്.
Malayalam Article
പോക്കറ്റിൽ നിന്ന് പണമെടുത്ത് കൊടുത്തു പറഞ്ഞു, ഇനി നിങ്ങൾ ഈ കുട്ടിയെ തിരഞ്ഞു വന്നാൽ വെടി വെച്ച് കൊല്ലും

ഡബ്ബിംഗ് തീയേറ്ററിലെ വർക്ക് കഴിഞ്ഞ് ടാക്സിയിൽ യാത്ര ചെയ്യുന്ന സമയത്ത് ‘ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചിൽ കേട്ട സൽമ കാർ നിർത്താൽ ഡ്രൈവറോട് ആവശ്യപ്പെട്ടു: ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവയ്ക്കാതെ സൽമ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു
വന്നു: ഭർത്താവ് സലിം ഖാൻ തിളങ്ങി നിൽക്കുന്ന കാലം [ഷോലെയടെ തിരക്കഥാകൃത്ത് അക്കാലത്ത് മാർക്കറ്റ് വാല്യൂ സലീം ഖാൻ തീരുമാനിക്കും അതാണ് സലിം എന്ന പെഷവാറുകാൻ ]
ഡോറിൽ സൽമ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവടോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആകുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു: എന്നിട്ട് സൽമയും ഭർത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം :
സലീമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി ഒരു ചെറ്റക്കുടിലിൽ എത്തിയ സലിം ഖാൻ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു: നിങ്ങൾ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലിൽ ഉപേക്ഷിച്ചു :സാമ്പത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കൾ ഉത്തരം നൽകി:
സാമ്പത്തികപരമായി സഹായിച്ചാൽ നിങ്ങൾ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവകമായ ഒരു മറുപടിയും ആ മാതാപിതാക്കൾ നൽകിയില്ല: സലിഖാൻ തന്റെ പോക്കറ്റ് പരതി കൈയ്യിൽ കിട്ടിയ നോട്ട് കെട്ട് ആ ദമ്പതികളുടെ കൈയ്യിൽ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു:
ഇനിയും നിങ്ങൾ ഈ കുട്ടിയെ അന്വേഷിക്കാൻ വന്നാൽ ഞാൻ നിങ്ങളെ വെടിവെച്ച് കൊന്ന് കളയും:
എന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു:
മൂന്ന് ആൺമക്കൾക്കൊപ്പം ആ പെൺകുട്ടിയേ എടുത്ത് വളർത്താൻ സലിം എടുത്ത തീരുമാനം മാതാപിതാക്കൾ ‘ സമൂഹം അടക്കം എല്ലാരും എതിർത്തു മഹല്ലുകൾ ഫത്വ കല്പിച്ചു: സ്വന്തം പെങ്ങളുടെ മരണം കാണാൻ പോലും അനുവദിച്ചില്ല പള്ളിയിൽ നിന്നും വിലക്കി
പക് ക്ഷേ സലിം ഖാൻ അതിനെയൊക്കെ വകവച്ചില്ല: മഹല്ലുകളോട് സലിം സലാം പാഞ്ഞു:
ഖാനും ഭാര്യയും ആ തെരുവിൽ നിന്നെടുത്ത പെൺകുട്ടിയെ ഹൃദയത്തോട് ചേർത്ത് വച്ചു:
ആ കുട്ടിയുടെ പേരാണ്
അർപ്പിതാ സലിം ഖാൻ:
അവൾക്ക് എണ്ണം പറഞ്ഞ മൂന്ന് സഹോദരങ്ങൾ:
സൽമാൻ ഖാൻ / അർബാസ് ഖാൻ /
സൊഹൈൽ ഖാൻ
നിലത്തും താഴെയും വയ്ക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവർ നെഞ്ചിലേറ്റി:
നിറത്തിലോ ‘കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും: അവൾ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി: കൂടാതെ അവളുടെ വിവാഹം അവർ എറ്റവും വലിയ ആഘോഷമാക്കുകയും ചെയ്തു
നമ്മൾ അറിയാതെ കേൾക്കാതെ എത്രയോ നന്മ നിറഞ്ഞ കഥകൾ ഉണ്ട് ബോളിവുഡ്
Malayalam Article
അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ നമ്മുടേത്. അതിനെക്കുറിച്ച് സാമാന്യമായിട്ടാണെങ്കിലും അറിഞ്ഞിരിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയർക്ക് തീർച്ചയായും നമ്മുടെ ഭരണഘടനയിൽ താല്പര്യമുണ്ടാകാതിരിക്കുകയില്ല.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ കൈവരിച്ച ആദ്യത്തെ സുപ്രധാനമായ നേട്ടം നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ ഭരണഘടനയുടെ രൂപീകരണമായിരുന്നു. എങ്കിലും ആ ഭരണഘടന ക്രമത്തിലധികം ദീർഘവും സങ്കീർണവും ആയിരുന്നു എന്ന വിമർശനം ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ വസ്തുതകളെ സംബന്ധിച്ചിടത്തോളം ഈ വിമർശനത്തിൽ കുറെ ന്യായമുണ്ടെന്ന് പറയാം. എങ്കിലും ആകെ കൂടി നോക്കിയാൽ ഭരണഘടനയിൽ ആരോപിക്കാറുള്ള അമിത വിസ്താരവും സങ്കീർണതയും പുറമേ കാണുന്നിടത്തോളം ഇല്ല എന്നതാണ് വസ്തുത.
ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ അഭിമുഖീകരിച്ചതുപോലെ വൈഷമ്യമേറിയ ഒരു കർത്തവ്യം അത്തരത്തിലുള്ള മറ്റൊരു സഭയും നിർവഹിച്ചിട്ടില്ല എന്നതാണ് അടിവരയിട്ടു പറയേണ്ടുന്നത്. 36 കോടി ജനസംഖ്യയുള്ള അന്നത്തെ ഇന്ത്യയെപ്പോലെ അതിവിശാലമായ ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തിന് അനുയോജ്യമായ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനുവേണ്ടി തയാറാക്കുന്ന ഏതൊരു ഭരണഘടനയും അത്തരത്തിൽ സങ്കീർണമാകാതെയിരിക്കാൻ തരമില്ല. എന്നാൽ കേവലം ജനസംഖ്യാവലിപ്പം മാത്രമല്ല ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ നേരിടേണ്ടി വന്നത്. ഭാഷ, വർഗം, മതം, സംസ്ക്കാരം എന്നിവയെ സംബന്ധിച്ച് ആരെയും അമ്പരപ്പിക്കുന്ന വൈവിധ്യം അവിടെയുണ്ട്.
ഇക്കഴിഞ്ഞ 72 വർഷങ്ങളായി സമാധാനപരമെങ്കിലും വിപ്ലവാത്മകമായ ഒരു പരിവർത്തന പരിപാടി ഏറ്റെടുത്തിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് ഈ ഭരണഘടന ഏറെക്കുറെ പര്യാപ്തമായിട്ടാണ് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ അതിന്റെ പ്രവർത്തനം വാസ്തവത്തിൽ എപ്രകാരമായിരുന്നു എന്ന വസ്തുത പരിശോധന അർഹിക്കുന്നു.
ഇൻഡ്യാസ് കോൺസ്റ്റിട്യൂഷൻ എന്ന പേരിൽ 1962ൽ ഏഷ്യ പബ്ലിഷിങ് ഹൗസ് ബോംബൈയിൽ നിന്നു പ്രസിദ്ധീകരിച്ച ഡോ വി എം പൈലിയുടെ പുസ്തത്തിന്റെ മലയാള രൂപാന്തരണമാണ് ഈ പുസ്തകം. കഴിഞ്ഞ 40 ഓളം വർഷങ്ങളിൽ അനേകം പുതിയ പതിപ്പുകൾ പുറത്തിറങ്ങുകയും ബെസ്റ്റ് സെല്ലർ എന്ന പദവിയിൽ എത്തുകയും ചെയ്ത സവിശേഷ ഗ്രന്ഥമാണ് ഇൻഡ്യാസ് കോൺസ്റ്റിട്യൂഷൻ. മലയാള രൂപത്തിനും അനേകം പതിപ്പുകൾ (15 പതിപ്പുകൾ) ഇറങ്ങി. മലയാള വിജ്ഞാന സാഹിത്യത്തിലെ ബെസ്റ്റ് സെല്ലർ ആണ് ഈ പുസ്തകം. 2017 ൽ ഇറങ്ങിയ ഈ പതിപ്പ് അന്നുവരെയുള്ള പുതിയ ഭരണഘടനാ ഭേതഗതികൾ ഉൾപ്പെടുത്തി സമഗ്രമായി പരിഷ്ക്കരിക്കപ്പെട്ടതാണ്.
ഒരു ഭരണഘടനയും കുറ്റമറ്റതല്ല, ഇന്ത്യൻ ഭരണഘടനയും ഈ സാമാന്യനിയമത്തിന് അപവാദമല്ല. മഹത്തായ ഇന്ത്യ പണിതുയർത്തുന്നതിൽ ഭരണഘടയ്ക്ക് അടിസ്ഥാനകാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അതിന്റെ ശിൽപികൾ ഉറച്ചു വിശ്വസിച്ചു. ഡോ അംബേദ്കറുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.
അത് പ്രവർത്തന ക്ഷമമെന്നും ആവശ്യാനുസരണം മാറ്റങ്ങൾ അനുവദിക്കുന്നതുമാണെന്നാണ് എനിക്കു തോന്നുന്നത്. സമാധാന കാലങ്ങളിലും യുദ്ധ കാലങ്ങളിലും രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താനുള്ള ബലം അതിനുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പുതിയ ഭരണഘടനയ്ക്കു കീഴിൽ കാര്യങ്ങൾ തകരാറിലാകുകയാണെങ്കിൽ അതിനു കാരണം നമുക്കൊരു പ്രയോഗക്ഷമമല്ലാത്ത ഭരണഘടന ഉണ്ടായതു കൊണ്ടായിരിക്കുകയില്ല എന്നെനിക്കു തീർച്ചയുണ്ട്. മനുഷ്യൻ കുഴപ്പക്കാരനായതു കൊണ്ടാണന്നേ എനിക്കിപ്പോൾ പറയാൻ കഴിയൂ.
ജയ് ശ്രീറാം വിളികളും തക്ബീറും രാഷ്ട്രീയ മുദ്രാവാക്യമായി മാറിയ ഈ മന്ത്രിസഭയുടെ ആദ്യ പാർലമെന്റ് സമ്മേളനം അദ്ദേഹം പറഞ്ഞത് യാഥാർഥമായി മാറുമോ എന്ന് ആശങ്കപ്പെടുത്തുന്നു.
നമ്മുടെ ഭരണഘടയെ സഗൗരവം മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ചതും വിഖ്യാതവുമായ മലയാള ഗ്രന്ഥം.
പേജ് 602 വില രൂ325
Malayalam Article
വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി

സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി കേട്ട് SI വലർമതി ഉൾപ്പെടെയുള്ളവർ കുറച്ചുനേരം അന്തംവിട്ടു നിന്നുപോയി. പിന്നെ ആശ്ചര്യം മാറ്റിവച്ചവർ കാരണമെന്താണെന്ന് ചോദിച്ചു, ‘അച്ഛൻ വീട്ടിൽ കക്കൂസ് പണിഞ്ഞു തരാമെന്ന് പറഞ്ഞിട്ട് ഇതുവരെയും ചെയ്തിട്ടില്ല’
അവൾ ദേഷ്യത്തിലാണ്. പോലീസുകാർക്ക് അതിശയമേറി.’ങേ.. അതിനൊക്കെ പരാതി കൊടുക്കാമോ? പരാതി സ്വീകരിച്ചാൽ അച്ഛനെ നമ്മൾ അറസ്റ്റ് ചെയ്യും.”കക്കൂസ് പണിഞ്ഞു തരാമെന്ന് പറഞ്ഞ് അച്ഛനെന്നെ
പറ്റിക്കാൻ തുടങ്ങീട്ട് കുറേയായി. പിന്നെ പറഞ്ഞൂ, ഞാൻ ഫസ്റ്റ് റാങ്ക് വാങ്ങിയാൽ ചെയ്യാമെന്ന്. LKG മുതൽ എനിക്ക് ഫസ്റ്റ് റാങ്കാണ്. ആ എന്നോടാണ്..”അച്ഛനെ അറസ്റ്റ് ചെയ്താൽ മോൾക്ക് വിഷമമാവില്ലേ..?’ വലർമതി വാത്സല്യത്തോടെ ചോദിച്ചു.
‘അച്ഛനെന്നെ പറ്റിച്ചിട്ടല്ലേ..’രണ്ടാം ക്ലാസുകാരിയുടെ മുറിവേറ്റ ആത്മാഭിമാനത്തിന് മുന്നിൽ പോലീസിനധികം പിടിച്ചു നിൽക്കാനായില്ല. അച്ഛനെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി. കാര്യം തിരക്കി. ശരിയാണ്. രണ്ടുവട്ടം സ്വച്ഛ് ഭാരത് പദ്ധതി വഴി കക്കൂസിനപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാലാണിങ്ങനെ
സംഭവിച്ചത്. അപ്പൊത്തന്നെ ഈ വിഷയം, സ്ഥലത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെയും കളക്ടറെയും പോലീസറിയിച്ചു.ഉടനെ തന്നെ പരിഹാരമുണ്ടാവുമെന്ന ഉറപ്പ് ആരോഗ്യവകുപ്പീന്ന് ആ രണ്ടാം ക്ലാസുകാരിക്കു സ്റ്റേഷനിൽ വച്ചു തന്നെ കിട്ടി. അച്ഛനും മകളും സ്നേഹത്തോടെ അഭിമാനത്തോടെ ഒരു ഷേക്ക് ഹാൻഡിൽ പരാതി ഒത്തുതീർപ്പാക്കി അവിടുന്ന് മടങ്ങി.
അതൊരു തിങ്കളാഴ്ചയായിരുന്നു. പിറ്റേന്ന്, ചൊവ്വാഴ്ച ഹനീഫ സാറയ്ക്ക് അവളുടെ വീട്ടിൽ സ്വന്തമായൊരു കക്കൂസ് പണിതു കിട്ടി.
കഥയവിടെ തീർന്നില്ലാ, ആ ഏഴു വയസുകാരിയുടെ അഭിമാനപ്പോരാട്ടത്തിൽ ആമ്പൂരിലെ 100 കുടുംബങ്ങൾക്കാണക്കൂട്ടത്തിൽ സ്വന്തമായി കക്കൂസ് ലഭിച്ചത്. ഹനീഫ സാറയെ സ്വച്ഛ് ഭാരത് പദ്ധതിയുടെ അംബാസഡറായി സർക്കാർ നിയമിക്കുകയും ചെയ്തു. അവളുടെ കൂടെയുള്ളവരൊക്കെ ലോകമറിയുന്ന സെലിബ്രിറ്റീസും! ഇതേതാണ്ട് ഒരു വർഷത്തിന് മുമ്പുള്ള സംഭവമാണ് (ലിങ്ക് കമന്റിൽ) ഒരു രണ്ടാം ക്ലാസുകാരിയായിരുന്നു അവൾ. വീട്ടിൽ കക്കൂസുണ്ടാവേണ്ടതിന്റെ ആവശ്യകതയും, അച്ഛൻ തന്നെ പറഞ്ഞു പറ്റിക്കുന്നതിൽ തനിക്കുണ്ടായ അഭിമാനക്ഷതവുമൊക്കെ സ്വയം മനസിലാക്കാൻ മാത്രം ചിന്താ ശേഷിയുള്ളവൾ. അതാണ് ഹനീഫ സാറ. ഇന്നത്തെ കാലത്തെ കുട്ടികളുടെ ഒരു പ്രതിനിധിയെ ഒന്ന് പരിചയപ്പെടുത്തിയെന്ന് മാത്രം. നമ്മളെക്കാലുമൊക്കെ എത്രയോ മുകളിലാണിവരുടെ ചിന്തകളുടെ ലോകമെന്ന് മനസിലാക്കാൻ വേണ്ടി തന്നെ. കേരളത്തിൽ നമ്മളറിയുന്ന നിദ ഫാത്തിമയും സഫയും പൂജയും ഒക്കെ ആ തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
അതറിയേണ്ടതിന്റെ ആവശ്യമെന്തെന്നാണോ? അവരർഹിക്കുന്ന ബഹുമാനവും പരിഗണനയും സാഹചര്യങ്ങളും നമ്മളവർക്ക് കൊടുക്കണം. ഭയപ്പെടുത്തിയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ വേലിക്കകത്തേക്ക് പരിമിതപ്പെടുത്തിയോ അവരെയൊന്നും നമ്മളിലൊരാളായി തളച്ചിടരുത്. സഫ പഠിക്കേണ്ടത് ഇംഗ്ലീഷിനേക്കാൾ അറബിയാണെന്നും, പൂജയ്ക്ക് വാർത്താ പ്രാധാന്യം ലഭിക്കാത്തത് മതം വേറെ ആയതുകൊണ്ടാണെന്നും പറഞ്ഞ് ആ കുഞ്ഞുങ്ങളുടെ മനോവീര്യം കെടുത്താൻ ചിലർ ശ്രമിക്കുന്നത് കണ്ടതു കൊണ്ടു കൂടി എഴുതിയതാണ്. ഇന്നത്തെ കുട്ടികളൊക്കെ കിടിലങ്ങളാന്നും നിങ്ങൾ തിരിച്ചറിഞ്ഞേ തീരൂ..
അതുകൊണ്ട്, കുട്ടികളെ അവരുടെ രീതിയിൽ വെറുതേ വിടൂ..
അവരുടെ ലോകം അവർ തന്നെ പണിതോളും…”
-
Malayalam Article1 day ago
വീട്ടിൽ ശോചനാലയം പണിഞ്ഞില്ല, അച്ഛനെതിരെ പരാതിയുമായി ഏഴു വയസ്സുകാരി
-
Film News1 day ago
വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …
-
Malayalam WriteUps3 days ago
അച്ഛന്റെ ചിത കത്തികൊണ്ടിരിക്കെത്തന്നെ അച്ഛന്റേതായതെല്ലാം അമ്മ കായലിന് കൊടുത്തു. മകളുടെ കുറുപ്പ്…
-
News1 day ago
അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടൽ മുറിയിൽ താമസിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി
-
Film News1 day ago
നടന് ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചിതരായി
-
Film News22 hours ago
ഇരട്ടി സന്തോഷവുമായി ഷെയിൻ, താരത്തെ തേടി എത്തിയത് മികച്ച നടനുള്ള സ്പെഷ്യൽ മെൻഷൻ അവാർഡ്
-
News1 day ago
2019 ൽ എട്ടു മാസം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1537 പീഡനകേസുകൾ
-
Malayalam Article20 hours ago
അറിഞ്ഞിരിക്കേണ്ട നമ്മുടെ മൗലിക കടമകൾ