പലസ്‌തീനെ പിന്തുണച്ചു ; മുൻ പോണ്‍ സിനിമാ താരം മിയ ഖലീഫയ്ക്ക് കോടികൾ നഷ്‌ടം  

ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയതിന്റെ പേരില്‍ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടമുണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. റെഡ് ലൈറ്റ് ഹോളണ്ടിന്റെ ഉപദേശക ചുമതലയിൽ…

ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയതിന്റെ പേരില്‍ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് കോടികളുടെ നഷ്ടമുണ്ടായി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. റെഡ് ലൈറ്റ് ഹോളണ്ടിന്റെ ഉപദേശക ചുമതലയിൽ നിന്ന് മിയ ഖലീഫയെ നീക്കം ചെയ്തു. മിയ ഖലീഫ എന്നറിയപ്പെടുന്ന പോൺ സ്റ്റാർ സാറാ ജോ ചാമൗണുമായുള്ള കരാറുകള്‍ കനേഡിയൻ യുഎസ് കമ്പനികള്‍ നിര്‍ത്തലാക്കിയതോടെയാണ് താരത്തിന് കോടികളുടെ നഷ്‌ടം ഉണ്ടായത്. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനും കമ്പനിയുടെ സിഇഒയുമായ ടോഡ് ഷാപ്പിറോ മിയ ഖലീഫയും ആയുള്ള ബിസിനസ്സ് ഇടപാടുകള്‍ അവസാനിപ്പിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. മിയ ഖലീഫ, ഇത് വളരെ ഭയാനകമായ ഒരു ട്വീറ്റാണ്. നിങ്ങളെ ഇപ്പോള്‍ തന്നെ പുറത്താക്കിയതായി കരുതുക. വെറുപ്പുളവാക്കുന്നു. അല്ലെങ്കില്‍ വെറുപ്പിന് അപ്പുറം. പരിണമിച്ച്‌ ഒരു മികച്ച മനുഷ്യനാകൂ. നിങ്ങള്‍ മരണം, ബലാത്സംഗം, അടിപിടി, എന്നിവയെ അംഗീകരിക്കുന്നു എന്നത് വസ്തുതയാകാം. ബന്ദികളാക്കല്‍ യഥാര്‍ത്ഥത്തില്‍ അതിനപ്പുറമാണ്. നിങ്ങളുടെ അറിവില്ലായ്മയെ വിശദീകരിക്കാൻ വാക്കുകളില്ല. ഞങ്ങള്‍ മനുഷ്യര്‍ ഒരുമിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച്‌ ദുരന്ത മുഖത്ത്. ഏറെ വൈകിപ്പോയെങ്കിലും നിങ്ങള്‍ നല്ലൊരു വ്യക്തിയാകാൻ ഞാൻ പ്രാര്‍ത്ഥിക്കുന്നു’-എന്നുമാണ് ടോഡ് ഷാപ്പിറോ എക്സിൽ കുറിച്ചത്. സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാര്‍ തനിക്കു വേണ്ടെന്ന മറുപടിയുമായി മിയ ഖലീഫയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാറുകള്‍ റദ്ദാക്കി. പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മിയയുടെ പ്ലേബോയ് ചാനല്‍ ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ, മിയ ഖലീഫയുമായുള്ള പ്ലേബോയ്‌യുടെ ബന്ധം അവസാനിപ്പിച്ച തീരുമാനം നിങ്ങളെ അറിയിക്കുകയാണ് എന്നും ഉപയോക്താക്കള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. എന്നാൽ  ‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. തന്റെ പ്രസ്താവന ഒരു തരത്തിലും രൂപത്തിലോ ഭാവത്തിലോ അക്രമത്തിന്റെ വ്യാപനത്തെ പ്രേരിപ്പിക്കുന്നില്ലെന്ന് താരം മറ്റൊരു പോസ്റ്റിൽ കുറിച്ചു. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് ഞാൻ പ്രത്യേകം പറഞ്ഞു, കാരണം ഫലസ്തീൻ പൗരന്മാർ അതാണ്, എല്ലാ ദിവസവും സ്വാതന്ത്ര്യത്തിനായി പോരാടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പലപ്പോഴും ട്രോളിംഗ് നേരിടേണ്ടി വന്നിട്ടും തുറന്ന് സംസാരിക്കുന്നതിന് പേരുകേട്ട മിയ ഖലീഫ ഇസ്രാഈൽ-ഫലസ്തീൻ സംഘർഷത്തിൽ നിരവധി ധീരമായ പരാമർശങ്ങൾ നടത്തിയിരുന്നു. സംഘർഷത്തിൽ ഫലസ്തീനിനുള്ള പിന്തുണ പരസ്യമായി കാണിക്കുന്ന പോസ്റ്റുകളുടെ പരമ്പര തന്നെ അവർ പങ്കിട്ടു. ‘ഫ്രീ ഫലസ്‌തീൻ’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഫലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് ഒരു പോസ്റ്റിൽ മിയ ഖലീഫ എക്‌സില്‍ കുറിച്ചത്. ഫലസ്തീനിലെ സാഹചര്യം നോക്കി ഫലസ്തീനികളുടെ പക്ഷത്ത് അല്ല നിങ്ങൾ നിൽക്കുന്നതെങ്കിൽ, നിങ്ങൾ വംശീയതയുടെ തെറ്റായ പക്ഷത്താണെന്ന് ചരിത്രം തെളിയിക്കുമെന്ന് അവർ പറഞ്ഞു. ഇസ്രാഈലിന് ആയുധങ്ങളും പിന്തുണയും നൽകുന്നതായി ചൂണ്ടിക്കാട്ടി അമേരിക്കയെയും വിമർശിക്കുകയും ചെയ്തു. അറബ് കുട്ടികൾക്ക് നേരെ ബോംബ് വർഷിക്കുക എന്നതാണ് ജോ ബൈഡന്റെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. 2016ൽ മാത്രം 24,000 ബോംബുകൾ അവർ സിറിയയിലും ഇറാഖിലും വർഷിച്ചത് നാം മറന്നിട്ടില്ല’, യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വിമർശിച്ച് മിയ ഖലീഫ എഴുതി. ഇതിനുപുറമെ, ആക്രമണം, തിരിച്ചടി, ഏറ്റുമുട്ടൽ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും പോസ്റ്റുകളും റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മിയയ്‌ക്കെതിരെ ചിലർ വിമർശനം ഉന്നയിച്ചെങ്കിലും അവർ നിലപാടിൽ മാറ്റം വരുത്തിയില്ല. പലസ്തീനെ പിന്തുണച്ചുള്ള മിയ ഖലീഫയുടെ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മിയ ഖലീഫക്കെതിരെ വിമര്‍ശനങ്ങളും പിന്തുണയും ഒരുപോലെ ഉയര്‍ന്നു വരുന്നുണ്ട്.