സുശാന്ത് സിങ് വിട പറഞ്ഞിട്ട് രണ്ടര വര്‍ഷം!!! ഫ്‌ലാറ്റില്‍ താമസിക്കാന്‍ ആളെ കിട്ടുന്നില്ല

ബോളിവുഡ് ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടന്‍ സുശാന്ത് സിങ് അപ്രതീക്ഷിതമായി വിട പറഞ്ഞത്. 2020 ലാണ് താരം ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. കടുത്ത വിഷാദരോഗമാണ് താരത്തിനെ മരണത്തിലേക്ക് നയിച്ചത്. അതേസമയം താരത്തിന്റെ വിയോഗ…

ബോളിവുഡ് ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടന്‍ സുശാന്ത് സിങ് അപ്രതീക്ഷിതമായി വിട പറഞ്ഞത്. 2020 ലാണ് താരം ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചത്. കടുത്ത വിഷാദരോഗമാണ് താരത്തിനെ മരണത്തിലേക്ക് നയിച്ചത്. അതേസമയം താരത്തിന്റെ വിയോഗ ശേഷം ഇതുവരെയായിട്ടും സുശാന്ത് സിങ് താമസിച്ചിരുന്ന ആഢംബര ഫ്‌ലാറ്റില്‍ താമസക്കാര്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ആ ഫ്‌ലാറ്റ് വാങ്ങാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 ലക്ഷം രൂപയാണ് ഫ്‌ലാറ്റിന് മാസ വാടക. പത്ര പരസ്യം നല്‍കിയിട്ട് പോലും ആരും ഫ്‌ലാറ്റ് വാങ്ങാന്‍ വരുന്നില്ല. അതേസമയം, ഇനിയൊരു സിനിമ താരത്തിന് വീട് വാടകയ്ക്ക് നല്‍കില്ലെന്നാണ് വീട്ടുടമയുടെ തീരുമാനം.

അതേസമയം സുശാന്തിന്റെ ബന്ധുക്കളും ചില സുഹൃത്തുക്കളും ഫ്‌ലാറ്റ് വാങ്ങാന്‍ എത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ബ്രോക്കര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

2020 ജൂണ്‍ 14 നാണ് മുപ്പത്തിനാലാമത്തെ വയസ്സില്‍, സുഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് വിട പറഞ്ഞത്. എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്‌നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്റെ വിയോഗം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും കണ്ണീരിലാഴ്ത്തിയിരുന്നു.