‘സ്ക്രൂ അല്ലേയെന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്, ക്യാമറ കാണുമ്പോൾ ഇപ്പോഴും പേടി’; അഭിനയിച്ചതിനെ കുറിച്ച് സുഷിൻ

സുഷിൻ ശ്യാം എന്ന കേൾക്കുമ്പോൾ അദ്ദേഹം ചെയ്ത പാട്ടുകളും ബിജിഎംമ്മുകളുമെല്ലാം എല്ലാവരുടെയും മനസിൽ ഓടിയെത്തും. എന്നാൽ, സുഷിൻ എന്ന അഭിനേതാവിനെ അങ്ങനെ പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല. നിവിൻ പോളി ചിത്രമായ ‘തട്ടത്തിൻ മറയത്തിൽ’ സുഷിനും…

സുഷിൻ ശ്യാം എന്ന കേൾക്കുമ്പോൾ അദ്ദേഹം ചെയ്ത പാട്ടുകളും ബിജിഎംമ്മുകളുമെല്ലാം എല്ലാവരുടെയും മനസിൽ ഓടിയെത്തും. എന്നാൽ, സുഷിൻ എന്ന അഭിനേതാവിനെ അങ്ങനെ പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല. നിവിൻ പോളി ചിത്രമായ ‘തട്ടത്തിൻ മറയത്തിൽ’ സുഷിനും അഭിനയിച്ചിട്ടുണ്ട്. വളറെ കുറച്ച് നേരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആ സിനിമയിലെ സുഷിന്റെ ഡയലോ​ഗ് അന്ന് വമ്പൻ ഹിറ്റായിരുന്നു.

തട്ടത്തിൻ മറയത്തിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് സുഷിൻ. റെക്കോഡിം​ഗ് സമയത്താണ് വിനീത് ശ്രീനിവാസനെ കാണുന്നത്. ചിത്രത്തിൽ തനിക്കായി ഡബ്ബ് ചെയ്തത് സംവിധായകൻ ഗണേഷ് രാജ് ആണെന്നും ഇപ്പോഴും ആ കഥാപാത്രത്തിലൂടെ തന്നെ തിരിച്ചറിയുന്നവരുണ്ടെന്നും സുഷിൻ പറഞ്ഞു.

‘വിനീതേട്ടനെ തട്ടത്തിൻ മറയത്തിന്റെ റെക്കോഡിം​ഗ് സമയത്താണ് കാണുന്നത്. അന്ന് പുള്ളി ഇങ്ങനൊരു സീനുണ്ട്. ചെയ്യാമോ, എന്നായിരുന്നു ചോദിച്ചത്. ആനന്ദം സിനിമയുടെ ഡയറക്ടറായ ​ഗണേഷ് രാജായിരുന്നു എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ഇത്രയൊക്കെ സിനിമകൾ ചെയ്തിട്ടും ഇപ്പോഴും തട്ടത്തിൻ മറയത്തിലെ സീൻ ചെയ്തെന്ന രീതിയിൽ ഓർക്കുന്നവരുണ്ട്.അന്ന്, ഞാൻ അതൊക്കെയും നന്നായി എൻജോയ് ചെയ്തിരുന്നു. സ്ക്രൂവല്ലേ എന്ന് ചോദിക്കും. എന്നെ ഒരാൾ പുറത്തുനിന്ന് കാണുമ്പോൾ, ഇത്‌ ആ പടത്തിലെ ആളല്ലേ എന്ന് ചോദിച്ച് ആളുകൾ എന്നെ തിരിച്ചറിയുമായിരുന്നു.

ഇപ്പോൾ എനിക്ക് അഭിനയിക്കാനൊന്നും ആ​ഗ്രഹമില്ല. പലരും അഭിനയിക്കാൻ വിളിക്കാറുണ്ട്. ക്യാമറ ഇപ്പോഴും എനിക്ക് പേടിയാണ്. തട്ടത്തിൻ മറയത്തിന് ശേഷം ഒരുപാട് പേര് വിളിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും വിചാരിക്കുക എന്നെ മ്യൂസിക് ചെയ്യാൻ വേണ്ടി വിളിക്കുന്നതാണെന്ന്. പക്ഷെ അഭിനയിക്കാൻ വിളിക്കുകയാണെന്ന് അറിഞ്ഞാൽ, അതെനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കും. ക്യാമറ കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.’- സുഷിൻ ശ്യാം പറഞ്ഞു.