ട്രെയിലറില്‍ കണ്ട പ്രിയ നടി സിനിമയിലില്ല; 37 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരാധകര്‍

പ്രിയ നടിയെ ട്രെയിലറില്‍ കണ്ട് സിനിമയ്‌ക്കെത്തിയ ആരാധകര്‍ വഞ്ചിക്കപ്പെട്ടു. നോ ടൈം ടു ഡൈ താരം അന ഡി അര്‍മാസിന്റെ രണ്ട് ആരാധകരാണ് തങ്ങള്‍ ചതിക്കപ്പെട്ടെന്ന പരാതിയുമായി കോടതിയിലെത്തിയത്. സിനിമയുടെ യുഎസ് വിതരണക്കാരായ യൂണിവേഴ്‌സല്‍…

പ്രിയ നടിയെ ട്രെയിലറില്‍ കണ്ട് സിനിമയ്‌ക്കെത്തിയ ആരാധകര്‍ വഞ്ചിക്കപ്പെട്ടു. നോ ടൈം ടു ഡൈ താരം അന ഡി അര്‍മാസിന്റെ രണ്ട് ആരാധകരാണ് തങ്ങള്‍ ചതിക്കപ്പെട്ടെന്ന പരാതിയുമായി കോടതിയിലെത്തിയത്. സിനിമയുടെ യുഎസ് വിതരണക്കാരായ യൂണിവേഴ്‌സല്‍ പിക്ചേഴ്സിനെതിരെ 37 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

”തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണ്” എന്ന് ആരോപിച്ചാണ് ജനുവരി 21 ന് കാലിഫോര്‍ണിയ കോടതിയില്‍ കോനോര്‍ വൂള്‍ഫും പീറ്റര്‍ മൈക്കല്‍ റോസ്സയും എന്ന ആരാധകര്‍ പരാതി നല്‍കിയത്.

റിച്ചാര്‍ഡ് കര്‍ട്ടിസ് തിരക്കഥയെഴുതിയ കോമഡി ചിത്രം യെസ്റ്റര്‍ഡേയുടെ ട്രെയിലറില്‍ അന ഡി അര്‍മാസിനെ കണ്ട് കോണര്‍ വൂള്‍ഫും പീറ്റര്‍ റോസയും 3.99 ഡോളര്‍ മുടക്കി ആമസോണ്‍ പ്രൈമിലൂടെ സിനിമ വാങ്ങിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നടി ഒരു ഭാഗത്തില്‍ പോലുമില്ല. ഇതോടെ തെറ്റിദ്ധരിക്കപ്പെട്ട ആരാധകര്‍ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് നിയമനടപടി സ്വീകരിക്കുന്നതെന്നാണ് ഇവരുടെ വാദം. 2019ലാണ് ‘യെസ്റ്റര്‍ഡേ’ പുറത്തിറങ്ങിയത്.