എന്നെ ഇപ്പോള്‍ ആരും മൈന്‍ഡ് ചെയ്യുന്നില്ല; ഞാന്‍ ഇനി എങ്ങനെ ജീവിക്കും: ജിഷയുടെ അമ്മ രാജേശ്വരി

ജിഷയുടെ അമ്മ രാജ്വേരിയെ തിരിച്ചറിയാന്‍ ഇനി മറ്റൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിരവധി പ്രതികരണങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതയാണ് ഇപ്പോള്‍ രാജേശ്വരി. മമ്മൂട്ടിയും മോഹന്‍ലാലും തന്റെ മകളുടെ കഥ സിനിമയാക്കണമെന്നും അതില്‍ തന്നെ അഭിനയിപ്പിക്കണമെന്നും വരെ…

ജിഷയുടെ അമ്മ രാജ്വേരിയെ തിരിച്ചറിയാന്‍ ഇനി മറ്റൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിരവധി പ്രതികരണങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതയാണ് ഇപ്പോള്‍ രാജേശ്വരി. മമ്മൂട്ടിയും മോഹന്‍ലാലും തന്റെ മകളുടെ കഥ സിനിമയാക്കണമെന്നും അതില്‍ തന്നെ അഭിനയിപ്പിക്കണമെന്നും വരെ ഇവര്‍ അടുത്തിടെ പ്രതികരിച്ചിരുന്നു.

നിലവിലെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും പ്രതികരണം തേടി എത്തിയാല്‍ തനിക്ക് കിട്ടിയ സഹായ ധനമെല്ലാം തീര്‍ന്നുവെന്നും നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ കഴിയുന്നത് എന്നും ജീവിതം പ്രതിസന്ധിയിലാണ് എന്നുമാണ് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഹോം നഴ്‌സായി ജോലി ചെയ്തും നാട്ടുകാരുടെ പിന്തുണയിലൂടെയുമാണ് ജീവിക്കുന്നതെന്നും രാജേശ്വരി പറയുന്നു.

ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ 2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് എത്തിയത് 40,31,359 രൂപയായിരുന്നു. ഈ ധന സഹായത്തില്‍ നിന്നും വീട് പണിയാനായി 11.5 ലക്ഷത്തില്‍ അധികം രൂപ ചിലവായി. ബാക്കി ഉണ്ടായിരുന്ന പണം മുഴുവന്‍ രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ മാസം 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ എറണാകുളം ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.

എന്നാല്‍, എന്നെ എല്ലാവരും പറ്റിച്ചുവെന്നും ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ട് പോയി സ്‌നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടതെന്നും രാജേശ്വരി പറയുന്നു. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളതിനാല്‍ അവരെയെല്ലാം സഹായിച്ചു. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്‌ക്കൊപ്പമാണ് രാജേശ്വരി ഇപ്പോള്‍ താമസിക്കുന്നത്.

 

 

ഇതിനിടെ, മകള്‍ മരിച്ച ശേഷം താനെ കാണാന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വന്നില്ല എന്നും ജിഷയുടെ ‘അമ്മ രാജേശ്വരിയ്ക്ക് പരാതിയുണ്ട് . മകള്‍ മരിച്ച ശേഷം തന്നെ ഇതുവരെ തിരിഞ്ഞു നോക്കിയില്ല എന്ന പരാതിയാണ് ഉന്നയിക്കുകന്നതു. ഇതുവരെ ഫോണില്‍ പോലും വിളിച്ചു അന്വേഷിച്ചില്ല എന്നും അവര്‍ പറയുന്നു.

എന്റെ പൊന്നുമകളെ ഞാന്‍ കൊന്നെന്നു ആണ് എല്ലാവരും പറയുന്നത് , എന്റെ മകള്‍ക്ക് വേണ്ടി ആണ് ഞാന്‍ ജീവിച്ചത്. എന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറം ലോകത്തേക്ക് കൊണ്ട് വരാന്‍ വേണ്ടി ആണ് മമ്മൂട്ടിയെ കാണണം എന്നു പറയുന്നത് , ആ സിനിമയില്‍ എനിക്ക് ഒരു വേഷം തരുകയും വേണം. അതില്‍ ഞാന്‍ കൂടെ അഭിനയിച്ചാല്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധ നേടുകയുള്ളു എന്നാണ് രാജേശ്വരി പറയുന്നത്.