ഈ ജോണി ആന്റണി ആളൊരു പുലിയാണല്ലോ…..

ജോണി ആന്റണിയെന്ന സംവിധായകനെ നമുക്കറിയാം. സിഐഡി മൂസ എന്ന ഒറ്റ ചിത്രം മതി ജോണി ആന്റണിയെന്ന സംവിധായകന്റെ മികവിനെ അറിയാന്‍. വരനെ ആവശ്യമുണ്ട്, ഹോം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണി ആന്റണിയെന്ന നടനെയും…

ജോണി ആന്റണിയെന്ന സംവിധായകനെ നമുക്കറിയാം. സിഐഡി മൂസ എന്ന ഒറ്റ ചിത്രം മതി ജോണി ആന്റണിയെന്ന സംവിധായകന്റെ മികവിനെ അറിയാന്‍.
വരനെ ആവശ്യമുണ്ട്, ഹോം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണി ആന്റണിയെന്ന നടനെയും നമ്മള്‍ കണ്ടറിഞ്ഞതാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനുപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. മനശാസ്ത്രജ്ഞനായ ഡോ.ബോസ് എന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു അത്. വളരെ തന്മയത്വത്തോടെയായിരുന്നു ഈ കഥാപാത്രത്തെ ജോണി ആന്റണി അവതരിപ്പിച്ചത്. പിന്നീട് വന്ന ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റിന്റെ കൂട്ടുകാരനായി സൂര്യന്‍ എന്ന കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.


ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പറക്കും തളികയിലെ ഒരു സീനാണ്. പറക്കും തളികയില്‍ ദിലീപിന്റെ കഥാപാത്രം പൊലീസ് സ്റ്റേഷനിലെത്തുമ്പോള്‍ അവിടെ പിടിച്ച് നിര്‍ത്തിയിരിക്കുന്ന നാടോടിക്കാരന്റെ വേഷത്തിലെത്തിയിരിക്കുന്നത് ജോണി ആന്റണിയാണ്. ദിലിപിന്റെ കഥാപാത്രത്തോട് എസ് ഐ വീരപ്പന്‍ കുറുപ്പ് ഹിന്ദി അറിയാമെങ്കില്‍ അവരോട് കാര്യങ്ങള്‍ ചോദിക്കെന്നും. അവസാനം വീരപ്പന്‍ കുറുപ്പ് ഇടിക്കുമ്പോള്‍ മേരാ പൈര്‍, മേരാ പൈര്‍ എന്ന് പറഞ്ഞ് കരയുന്നതും ജോണി ആന്റണിയാണ്.