ജീവിച്ചിരിക്കുമ്പോൾ അപമാനിച്ച് ശവസംസ്‌കാരം നടത്തിയില്ല സിസ്റ്റർ ലിസി കളപ്പുരക്കൽ !!

സിസ്റ്റർ ലൂസികളപ്പുരക്കൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരെ നൽകിയ പീഡന പരാതിയിൽ ‘കഴിഞ്ഞ ദിവസമാണ് വിധി പുറത്ത് വന്നത്. എന്നാൽ ഈ വിധി ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട് കൊണ്ടായിരുന്നു. കോടതിയുടെ ഈ തീരുമാനത്തെ…

സിസ്റ്റർ ലൂസികളപ്പുരക്കൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരെ നൽകിയ പീഡന പരാതിയിൽ ‘കഴിഞ്ഞ ദിവസമാണ് വിധി പുറത്ത് വന്നത്. എന്നാൽ ഈ വിധി ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട് കൊണ്ടായിരുന്നു. കോടതിയുടെ ഈ തീരുമാനത്തെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി ക്യാമ്പയിനുകളും നടന്നിരുന്നു. ഈ ഒരു അവസരത്തിൽ ഇരയാക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ഇടം നേടുന്നത്.

സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ വാക്കുകൾ : എന്റെ ശരീരം തെമ്മാടിക്കുഴിയിലെ മണ്ണിന് നൽകാനുള്ളത് അല്ല. ഒപ്പീസും, കപട പ്രസംഗങ്ങളും പ്രാർത്ഥനകളും എനിക്ക് ആവിശ്യം ഇല്ല. ജീവിച്ചിരിക്കുമ്പോൾ അപമാനിച്ചിട്ട് ശവസംസ്കാര വേളയിൽ മാലാഖയാണെന്ന് പറഞ്ഞുള്ള വായ്ത്താരികളും വേണ്ട. ഈ ശരീരം മെഡിക്കൽ കോളേജിന് കൈമാറാനുള്ള സമ്മതപത്രം തയാറാക്കി വെച്ചിട്ടുണ്ട്. ഒരു പക്ഷെ ഒരു കന്യാസ്ത്രിയുടെ മൃതദേഹം ദാനം ചെയ്യുന്ന ആദ്യ സംഭവം ആകാം, എന്നാണ് സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ വാക്കുകൾ.