നടി ശിപ്പാഷെട്ടി വാടക ഗർഭപാത്രത്തിൽ കൂടി രണ്ടാമത് ഗർഭം ധരിച്ചത് വലിയ വാർത്ത ആയിരുന്നു, ഇപ്പോൾ തന്റെ രണ്ടാമത്തെ ഗർഭത്തെ കുറിച്ച് താരം പറഞ്ഞ ചില വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. നാല്പത്തിയഞ്ചാം വയസ്സിൽ താരം രണ്ടാമത് വാടക ഗർഭ പാത്രം സ്വീകരിച്ച് അമ്മയായതിൽ താരത്തിനെ നിരവധി ആളുകൾ വിമർശിച്ചിരുന്നു. നിരവധി പേരാണ് താരത്തിനെതീരെ കുറ്റപ്പെടുത്തലുമായി എത്തിയത്, ഇപ്പോൾ അവരുടെയൊക്കെ വായടപ്പിച്ചിരിക്കുകയാണ് ശില്പ ഷെട്ടി.
നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് ശില്പ ഷെട്ടി തന്റെ മനസ്സ് തുറന്നത്. ഞാൻ ഒരിക്കലും മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറില്ല, അവരുടെ അഭിപ്രായങ്ങൾ ഒന്നും തന്നെ ഞാൻ ചെവി കൊള്ളാറുമില്ല, ഞാൻ ഇപ്പോഴും എന്റെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്ന ആളാണ്, എന്റെ തീരുമാനങ്ങളും അഭിപ്രായങ്ങളും ആണ് ഞാൻ മാനിക്കുന്നത്. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിതിയുണ്ടെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍. എന്ന് താരം വ്യക്തമാക്കി.
എന്റെ സ്വാതന്ത്ര്യം എന്റേത് മാത്രമാണ്. ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്, നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ എന്നാണ് ശില്പ ഷെട്ടി ചോദിച്ചിരിക്കുന്നത്. എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ എന്നും താരം വ്യക്തമാക്കി.