മരണം സ്ഥിരീകരിച്ചയാൾ ചിതയ്ക്ക് തീ വെയ്ക്കുന്നതിനിടെ കണ്ണുതുറന്നു!!

മരിച്ചെന്ന് കരുതിയയാൾ തിരിച്ചെത്തിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാലിതാ മരിച്ചെന്ന് സ്ഥിരീകരിച്ചയാളെ ദഹിപ്പിക്കാൻ എത്തിച്ചപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തിയിരിക്കുയാണ്. ചിതയ്ക്ക് തീ കൊടുക്കാൻ ഒരുങ്ങുന്നതിനിടെ മരണം സ്ഥിരീകരിച്ചയാൾ കണ്ണുതുറക്കുകയായിരുന്നു. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന…

മരിച്ചെന്ന് കരുതിയയാൾ തിരിച്ചെത്തിയ സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാലിതാ മരിച്ചെന്ന് സ്ഥിരീകരിച്ചയാളെ ദഹിപ്പിക്കാൻ എത്തിച്ചപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തിയിരിക്കുയാണ്. ചിതയ്ക്ക് തീ കൊടുക്കാൻ ഒരുങ്ങുന്നതിനിടെ മരണം സ്ഥിരീകരിച്ചയാൾ കണ്ണുതുറക്കുകയായിരുന്നു. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.

സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരൻ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ‘മരിച്ചത്’. കുടുംബാംഗങ്ങൾ സതീശ് ഭരദ്വാജിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.തുടർന്ന് ഇയാളുടെ മൃതശരീരം അന്ത്യകർമങ്ങൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ചിതയ്ക്ക് തീ കൊടുക്കാൻ ഒരുങ്ങുന്നതിനിടെ സതീശ് ഭരദ്വാജിന്റെ മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ചെറിയ ചലനം കണ്ടെത്തിയത്.

അതേ സമയം സതീശ് ഭരദ്വാജ് കണ്ണുകൾ തുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർബുദം ബാധിച്ച് ഏറെ നാളായി സതീശ് ഭരദ്വാജ് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ചത്.അതേ സമയം ഈ സംഭവത്തിന്റെ വീഡിയെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്