കുരുക്കു മുറുകുന്നു; വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്, പേടിയില്ലെന്ന്പറയുന്നതാരം ദുബായിലേയ്ക്ക് കടന്നെന്ന് സൂചന

യുവതിയുടെ ലൈംഗീക പീഡന ആരോപണത്തിന് പുറമെ സോഷ്യല്‍ മീഡിയ ലൈവില്‍ ഇരയുടെ പേരും മറ്റ് വിവരങ്ങളും ഉള്‍പ്പെടെ പരസ്യപ്പെടുത്തി എന്നുള്ള കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. താരത്തെ കണ്ടെത്താനായി രാജ്യത്തെ എല്ലാ…

യുവതിയുടെ ലൈംഗീക പീഡന ആരോപണത്തിന് പുറമെ സോഷ്യല്‍ മീഡിയ ലൈവില്‍ ഇരയുടെ പേരും മറ്റ് വിവരങ്ങളും ഉള്‍പ്പെടെ പരസ്യപ്പെടുത്തി എന്നുള്ള കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. താരത്തെ കണ്ടെത്താനായി രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നല്‍കി.

പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ നടന്‍ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ വിജയ് ബാബു ദുബായിലാണെന്നാണ് സൂചന. അതേ സമയം, നടന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനും രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

ലൈംഗിക പീഡനപരാതി ഉയര്‍ന്നു വന്നതിനു പിന്നാലെ പരാതിക്കാരിയല്ല താനാണ് യഥാര്‍ഥ ഇര എന്നു പറഞ്ഞാണ് വിജയ് ബാബു ലൈവിലെത്തി തനിക്കെതിരെ രംഗത്തെത്തിയ നടിയുടെ പേരു വിവരങ്ങള്‍ പങ്കുവെച്ചത്. മുന്‍ പിന്‍ നോക്കാതെ വൈരാഗ്യ ബുദ്ധിയോടെയുള്ള താരത്തിന്റെ ഈ നീക്കമാണ് സംഭവം കൂടുതല്‍ വഷളാക്കിയത്.

ഇതിനിടെ പരാതിക്കാരിക്കെതിരെ സമൂഹ മാധ്യമങ്ങളിലിട്ട വീഡിയോ നടന്‍ പിന്‍വലിക്കുകയും ഒളിവില്‍ പോകുകയുമായിരുന്നു. മുതിര്‍ന്ന എല അഭിഭാഷകരുമായും വിജയ് ബാബു ആശയ വിനിമയം നടത്തിയിട്ടുണ്ട്. അതേസമയം, പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ഇവരുടെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പരാതിയില്‍ പ്രഥമ ദൃഷ്ടട്യാ കഴമ്പുണ്ടെന്നാണ് പോലീസ് പറയുന്നത്.

യുവതി 22 ന് പരാതി നല്‍കിയിരുന്നെങ്കിലും ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പോലീസിന്റെ ഭാഗത്തു നിന്നും ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണം ഉള്‍പ്പെടെ പോലീസ് ആരംഭിച്ചിട്ടുണ്ട്.

 

ഇതിനിടെ, വിജയ് ബാബു യുവതിയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കടുത്ത സൈബര്‍ ആക്രമനമുണ്ടായി. ഒട്ടേറെപ്പേര്‍ മോശം കമന്റകളുമായി എത്തിയതോടെ യുവതിയ്ക്ക് തന്റെ അക്കൗണ്ടു തന്നെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് വിജയ് ബാബുവിനെതിരെയും എന്നാല്‍, പരാതി പറയാന്‍ വൈകിയ യുവതിയ്‌ ക്കെതിരെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്‌.