മയക്കുമരുന്ന് അഡിക്ടായ അധ്യാപകന്‍ വൈദ്യപരിശോധനയ്ക്കിടെ യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി!!!

വൈദ്യപരിശോധനക്കെത്തിയ പ്രതി യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ദാരുണ സംഭവം. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് മയക്കുമരുന്ന് അഡിക്ടായ പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന…

വൈദ്യപരിശോധനക്കെത്തിയ പ്രതി യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ദാരുണ സംഭവം. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയാണ് മയക്കുമരുന്ന് അഡിക്ടായ പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കോട്ടയം സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പരിശോധിക്കുന്നതിനിടെ കത്രിക കയ്യിലെടുത്തായിരുന്നു പ്രതി ആക്രമിച്ചത്. പിന്നില്‍നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ സാന്നിധ്യത്തിലാണ് പ്രതി ആക്രമിച്ചത്.

ഡോ. വന്ദനയുടെ ശരീരത്തില്‍ 11 കുത്തുകളേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകള്‍, ശരീരത്തിലാകെ 23 മുറിവുകളുണ്ട്. മരണകാരണം മുതുകിലും തലയിലുമേറ്റ കുത്തുകളാണ്.

സര്‍ക്കാര്‍ യുപി സ്‌കൂള്‍ അധ്യാപകനാണ് പ്രതി. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചത്. കാലിലെ മുറിവ് വച്ചു കിട്ടുന്നതിനിടയില്‍ സന്ദീപ് ആശുപത്രി ജീവനക്കാര്‍ ഉപയോഗിക്കുന്ന കത്രിക എടുത്ത് ആക്രമിക്കുകയായിരുന്നു.

പൂയപ്പള്ളിയില്‍ നിന്ന് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ച എഎസ്‌ഐ ബേബിക്കും പരുക്കേറ്റു. പരിഭ്രാന്തരായ ജീവനക്കാര്‍ ഒരു മുറിയില്‍ കയറി വാതില്‍ അടച്ചു. ഇതിനിടെ മറ്റൊരു മുറിയില്‍ ഡോക്ടര്‍ വന്ദന ഒറ്റപ്പെട്ടുപോയി, ഈ സമയത്താണ് സന്ദീപ് അതിക്രൂരമായി ആക്രമിച്ചത്.

അതീവ ഗുരുതരാവസ്ഥയിലാ ഡോക്ടര്‍ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചത് സന്ദീപ് തന്നെയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതുവരെ പ്രകോപനം ഉണ്ടാക്കിയില്ലെന്നും പൊലീസ് പറയുന്നു.