ആദ്യരാത്രിയില്‍ ബന്ധപ്പെടുവാന്‍ ബുദ്ധിമുട്ടുണ്ടായാല്‍, വരന്‍റെ ബന്ധുക്കള്‍ ഇവരുടെ മുന്നില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട് കാണിച്ചുകൊടുന്നു, കന്യകാത്വ പരിശോധന, ദുരാചാരങ്ങള്‍ നിറഞ്ഞ ഇന്ത്യയിലെ ഒരു ഗ്രാമം.

മഹാരാഷ്ട്രയിലെ കഞ്ചര്‍ഭട്ട് സമുദായത്തില്‍ ആണ് ഇത്തരത്തിലുള്ള ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നത്.  കന്യകാത്വപരിശോധനയില്‍ നവവധു പരാജയപ്പെട്ടാല്‍ അവര്‍ മര്‍ദ്ദനത്തിനിരയാകും. 400 വര്‍ഷങ്ങളായി സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന  അനാചാരമാണിത്. അതേ സമുദായത്തില്‍ പെട്ടവരുമായിട്ടല്ലാതെ ബന്ധം സ്ഥാപിക്കുന്നതും കര്‍ശനമായി എതിര്‍ക്കപ്പെടുന്നുണ്ട് ഈ സമുദായത്തില്‍. 200,000 ആണ് മഹാരാഷ്ട്രയില്‍ ഈ സമുദായത്തിന്‍റെ ജനസംഖ്യ.

കൂട്ടത്തിലെ സ്ത്രീകള്‍ പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തുന്നു. ശരീരത്തില്‍ മുറിവേല്‍പ്പിച്ച് രക്തം വരുത്താന്‍ കഴിയുന്ന ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്താനാണ് ഈ പരിശോധന. ശേഷം വരനെ നീളമുള്ള വെള്ളത്തുണി ഏല്‍പ്പിക്കും. അവസാനം രക്തം പുരണ്ട തുണി പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്‍റെ അമ്മയ്ക്ക് കൈമാറണം. പെണ്‍കുട്ടി കന്യകയാണെന്നുള്ളതിനുള്ള തെളിവായിട്ടാണ് ഇതിനെ കാണുന്നത്.

പുതുതായി വിവാഹം കഴിയുന്ന ദമ്പതിമാര്‍ക്ക് ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അവരെ പോണ്‍ വീഡിയോ കാണിക്കും. മാത്രമല്ല വരന്‍റെ നേരത്തെ വിവാഹിതരായ ബന്ധുക്കള്‍ ഇവരുടെ മുന്നില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട് കാണിച്ചുകൊടുക്കുകയും ചെയ്യും. ബിരുദധാരികളായ ചെറുപ്പക്കാര്‍ മാത്രമല്ല ഈ അനാചാരത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ സംഘത്തിലുള്ളത്. ലീലാഭായ് എന്ന 56 വയസുള്ള സ്ത്രീ പന്ത്രണ്ടാമത്തെ വയസില്‍ വിവാഹിതയായതാണ്. പിന്നീട്, വിവാഹമോചനം നേടുകയും ചെയ്തു.

വധു ഈ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. മാത്രമല്ല വരന്‍റെ വീട്ടുകാര്‍ക്ക് ഒരു ലക്ഷം രൂപ വരെ വധുവിന്‍റെ വീട്ടുകാരോട് ആവശ്യപ്പെടാം.