മമ്മൂക്കയുടെ ഓട്ടോഗ്രാഫ്… ഇന്നും സൂക്ഷിക്കുന്നു..! ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു – വിനീത്

നടനായും നര്‍ത്തകനായും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് വിനീത്. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും ശബ്ദം കൊണ്ട് ഇന്നും മലയാളികള്‍ക്കിടയില്‍ ആവേശം തീര്‍ക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. നടനായും വില്ലനായും എല്ലാം പ്രേക്ഷകര്‍ക്ക്…

നടനായും നര്‍ത്തകനായും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരമാണ് വിനീത്. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും ശബ്ദം കൊണ്ട് ഇന്നും മലയാളികള്‍ക്കിടയില്‍ ആവേശം തീര്‍ക്കാന്‍ വിനീതിന് സാധിച്ചിട്ടുണ്ട്. നടനായും വില്ലനായും എല്ലാം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തിന്റെ ഡബ്ബിംഗ് മേഖലയിലുള്ള കഴിവ് ആരാധകര്‍ മനസ്സിലാക്കിയതാണ്. ലൂസിഫര്‍ എന്ന സിനിമയ്ക്ക് വേണ്ടി വിവേക് ഒബ്രോയി എന്ന നടന് വേണ്ടി വിനീത് ശബ്ദം നല്‍കിയിരുന്നു. വലിയ തോതില്‍ പ്രശംസ ഏറ്റുവാങ്ങിയ കഥാപാത്രമായിരുന്നു അത്.

  എന്നാല്‍ ആദ്യം തന്നെ ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ ഭയം ആയിരുന്നു എന്നാണ് വിനീത് പറയുന്നത്. അതിനുള്ള കാരമായി താരം പറയുന്നത്. ഇതാണ്…അതൊരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരുന്നത് കൊണ്ട് തന്നെ തനിക്ക് പേടിയായിരുന്നു.. പൃഥ്വിരാജ് ആണ് തന്നെ സിനിമയിലേക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ക്ഷണിക്കുന്നത്. പലരേയും പരീക്ഷിച്ച് നോക്കി എങ്കിലും ഒന്നും ശരിയാകാഞ്ഞതോടെയാണ് എന്നിലേക്ക് ആ അവസരം വന്നത് എന്നും നടന്‍ പറയുന്നു.

അതേസമയം, ബാലതാരമായി സിനിമാ രംഗത്തേക്ക് എത്തിയ വിനീത് തന്റെ തുടക്ക കാലത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.. കുട്ടിയായിരുന്ന സമയത്ത് സെറ്റുകളില്‍ ചെല്ലുമ്പോള്‍ താരങ്ങളെല്ലാം വിശ്രമ സമയങ്ങളില്‍ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. മമ്മൂക്ക തനിക്ക് ഓട്ടോഗ്രാഫില്‍ കുറിച്ച് തന്ന വരികളെ കുറിച്ചും നടന്‍ ഓര്‍ത്തെടുക്കുകയാണ്. ഓര്‍മയുടെ ചെപ്പില്‍ എനിക്കൊരു അല്‍പം ഇടം എന്നാണ് അന്ന് മമ്മൂക്ക കുറിച്ചു തന്നത്. അത് ഇന്നും സൂക്ഷിക്കുന്നുണ്ട് എന്നും നടന്‍ പറയുന്നു.