വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്തു ധ്യാൻ ശ്രീനിവാസനും, ശോഭനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു തിര, എന്നാൽ ഇനിയും തിര പോലൊരു ചിത്രം ചെയ്യില്ലെന്ന് പറയുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കാരണം ലൈഫിനെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യണ്ട എന്ന് വിചാരിച്ചിട്ടാണ് അത്തരത്തിലുള്ള ചിത്രങ്ങളെപ്പറ്റി ചിന്തിക്കാത്തത്. തനിക്ക് ഒരു ഡാര്‍ക്ക് സ്‌പേസിലേക്ക് പോകാന്‍ വയ്യ
അനുരാധ കൊയ്‌രാള, സുനീത കൃഷ്ണന്‍, സൊമാലി മാം ഇങ്ങനെ കുറെ സ്ത്രീകള്‍ ട്രാഫിക്കിങ്ങിനെ പറ്റിയും കുട്ടികളെ രക്ഷപ്പെടുത്തുന്നതിനു ഒരു പാട് പരിശ്രമങ്ങള്‍ നടത്തിയിട്ടുള്ള ആളുകളാണ്. സൊമാലി മാമിന്റെ ഒരു പുസ്തകമുണ്ട്. റോഡ് ഓഫ് ലോസ്റ്റ് ഇന്നസെന്‍സ് എന്നായിരുന്നു അതിന്റെ പേര്. അത് വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല, നമ്മള്‍ പേപ്പറില്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുന്നത് പോലെയല്ല. ഒരാളുടെ ബയോഗ്രഫി വായിച്ചു കഴിഞ്ഞാല്‍ പിന്നെ പേടിയാണ് . അപ്പോള്‍ തിരയുടെ പ്രിപ്പറേഷൻ സമയത്തും അതിന്റെ ഷൂട്ടിങ്ങിന്റെ സമയത്തും പോസ്റ്റ് പ്രോഡക്ഷന്‍ സമയത്തുമൊക്കെ ഞാൻ കണ്ടത് ഇതൊക്ക ആയിരുന്നു
മാനസികമായി ഒട്ടും സന്തോഷമില്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു ആ സിനിമ ചെയ്യുമ്പോൾ.റിയാലിറ്റി എന്ന അവസ്ഥയില്‍ മാത്രം ജീവിക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്, എന്റെ സിനിമ കാണാൻ വരുന്നത് ഫ്രസ്‌ട്രേറ്റഡ് ആയിട്ടല്ലേ, അവര്‍ എന്റെ സിനിമയിലേക്ക് എസ്‌കേപ്പ് ചെയ്യട്ടെ. അവര്‍ക്ക് ഒരു സന്തോഷം കിട്ടട്ടെ, എന്നിട്ടവര്‍ റിയാലിറ്റിയിലേക്ക് തിരിച്ചു പോകട്ടെ എന്നാണ് വിനീത് പറയുന്നത്