നീലചിത്ര വിവാദത്തിന് പിന്നാലെ വീണ്ടും കേസില്‍ കുടുങ്ങി ശില്‍പ ഷെട്ടിയും അമ്മയും..!!

ബോളിവുഡ് സിനിമാ രംഗത്തെ രോമാഞ്ചമാണ് നടി ശില്‍പ്പാ ഷെട്ടി. ഒരുപാട് വിവാദങ്ങള്‍ ഇതിനോടകം തന്നെ നടിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീലചിത്ര നിര്‍മ്മാണ വിവാദത്തിന് പിന്നാലെ നടപടി നേരിട്ട താരം വീണ്ടും പുതിയൊരു കേസില്‍…

ബോളിവുഡ് സിനിമാ രംഗത്തെ രോമാഞ്ചമാണ് നടി ശില്‍പ്പാ ഷെട്ടി. ഒരുപാട് വിവാദങ്ങള്‍ ഇതിനോടകം തന്നെ നടിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീലചിത്ര നിര്‍മ്മാണ വിവാദത്തിന് പിന്നാലെ നടപടി നേരിട്ട താരം വീണ്ടും പുതിയൊരു കേസില്‍ കുടുങ്ങിയിരിക്കുകയാണ്. ഇത്തവണ ശില്‍പ്പയ്ക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെയാണ് കേസ് വന്നിരിക്കുന്നത്. 21 ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്ന പരാതിയിലാണ് അമ്മയും മകളും കുടുങ്ങിയിരിക്കുന്നത്.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും. ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്നൗ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വായ്പ തിരിച്ചടവ് സംബന്ധിച്ച് വഞ്ചനാ കേസില്‍ ശില്‍പയ്ക്കും അമ്മ സുനന്ദയ്ക്കും സഹോദരി ഷമിതയ്ക്കും

മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ ഈ ആഴ്ച ആദ്യം സമന്‍സ് അയച്ചിരുന്നു. ശില്‍പയും മാതാവും തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് ജ്യോത്സ്‌ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണാണ് ശില്‍പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍.

വെല്‍നസ് സെന്ററിന്റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പുതിയ സെന്ററിന്റെ പേരില്‍ രണ്ടുപേരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ദേശീയ മാധ്യമങ്ങളിലെല്ലാം ഇതേ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്. ഇതോടെ മുന്‍പ് തനിക്കെതിരെ വന്ന വിവാദങ്ങളുടെ കെട്ടടങ്ങും മുന്‍പേ മറ്റൊരു കേസില്‍ പോലീസ് നടപടികള്‍ നേരിടുകയാണ് നടി.