മമ്മൂട്ടി നായകനായി തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി കട്ട വെയിറ്റിംഗ് തുടരുമ്പോൾ കേരളത്തിലെ ആരാധകരെ നിരാശപ്പെടുത്തുന്ന വിവരമാണ് പുറത്ത് വരുന്നത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
യാത്രയിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. ഇപ്പോള്‍ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി ജീവയാണ് വേഷമിടുന്നത്. മഹി വി രാഘവിന്റേത് തന്നെയാണ് തിരക്കഥ.
മമ്മൂട്ടിയും യാത്ര രണ്ടില്‍ സുപ്രധാനമായ റോളാണ് ഉള്ളത്. വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ.
മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ചിത്രത്തിലുണ്ട്.