ആദ്യ സിനിമയിലെ പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് ഒരു നൊസ്റ്റാൾജിക് യാത്ര ; നദിയ മൊയ്തു പറയുന്നു

എൺപതുകളിൽ മലായാള സിനിമയുടെ ഭാഗമായി തീർത്ത താരമാണ് നദിയ മൊയ്തു. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിലൈത്തിയ നദിയ മൊയ്തു മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ്. ഇന്നും ആരാധകർ പ്രിയപ്പെട്ടവളാണ് നോക്കെത്താ…

എൺപതുകളിൽ മലായാള സിനിമയുടെ ഭാഗമായി തീർത്ത താരമാണ് നദിയ മൊയ്തു. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയിലൈത്തിയ നദിയ മൊയ്തു മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ്. ഇന്നും ആരാധകർ പ്രിയപ്പെട്ടവളാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ താരത്തിന്റെ ഗേളി മാത്യു എന്ന കഥാപാത്രത്തെ.

ഇപ്പോഴിതാ, തന്‌റെ ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം. ‘വളയം എന്റെ കണ്ണിൽ പെട്ടു, എന്റെ ആദ്യ സിനിമയിലെ പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് ഒരു നൊസ്റ്റാൾജിക് യാത്ര’ എന്ന കുറിപ്പിനൊപ്പമാണ് നദിയ മൊയ്തു പുതിയൊരു വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബോട്ട് ഓടിക്കുന്ന വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിൽ അത്തരത്തിൽ ഒരു രംഗമുണ്ടായിരുന്നു.

അതേ സമയം എൺപത്, തൊണ്ണൂറുകളിലെ താരമായി മാറിയ നദിയ മൊയ്തു വിവാഹശേഷം ഒരു ഇടവേളയെടുത്തിരുന്നു. പിന്നീട് വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു. വര്ഷങ്ങൾക്ക്ശേഷവും നദിയയുടെ രൂപം മാറിയിട്ടില്ല എന്നതാണ് താരത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു സജീവമാണ്. മോഹന്‌ലാലിനൊപ്പം ‘നീരാളി’ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.