ദുബായില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളികളായ യുവതികളെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കുറ്റകൃത്യങ്ങളുടെ പേരില്‍ ദുബൈയിലെ ജയിലില്‍ കിടക്കുന്ന മലയാളി സ്ത്രീകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് . ദുബൈയിലെ ജയിലില്‍ കഴിയേണ്ടി വന്ന തൃശൂര്‍ നെടുമ്പുഴ സ്വദേശി രാഖി അരുണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന മലയാളി സ്ത്രീകളില്‍ ഭൂരിഭാഗവും ഭാര്യയെ ബിനാമിയാക്കി ഭര്‍ത്താവ് നടത്തിയ ബിസിനസിന്റെ ഇരകളാണെന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാഖിയുടെ ഭര്‍ത്താവ് അരുണ്‍ തന്റെ പേരില്‍ നടത്തിയ ബിസിനസിന്റെ ബാധ്യതകളുടെ പേരില്‍ ജയിലില്‍ കഴിയേണ്ടി വന്ന വീട്ടമ്മയാണ് രാഖി അരുണ്‍.

ചെക്കുകള്‍ മടങ്ങി രാഖി കേസിലകപ്പെട്ടതോടെ ഭര്‍ത്താവ് ഇവരെ വിട്ട് നാട്ടിലേക്ക് ഒറ്റക്ക് കടന്നു. മക്കളും കേസുകളുമായി രാഖി ദുബൈയില്‍ ദുരിതത്തിലായി. ഒറ്റപ്പെട്ട സംഭവമല്ലെന്ന് രാഖി വെളിപ്പെടുത്തി, മക്കളുടെ പഠനം മുടങ്ങി. നിരവധി മലയാളി സ്ത്രീകൾ ദുബായ് ജയിലുകളിൽ ഇത്തരത്തില്‍ കഴിയുന്നുണ്ട്.

രാഖിയുടെ താല്‍കാലിക മോചനം സാധ്യമാക്കിയത് രാഖിയുടെ കേസിനാസ്പദമായ വാടക തുകയുടെ ഒരു ഭാഗം സു‍ഹൃത്തുക്കളും അല്‍വാസികളും അടച്ചാണ് .  ബാക്കിതുകയും അടച്ചില്ലെങ്കില്‍ ഇവര്‍ വീണ്ടും  ജയിലില്‍ പോകേണ്ടി വരും.