ഡോക്ടര്‍ സ്വന്തം ബീജം വന്ധ്യത ചികിത്സയുടെ മറവില്‍ രോഗികളില്‍ നിക്ഷേപിച്ചു, ഇത്തരത്തില്‍ ജനിച്ച കുട്ടികള്‍ ഇത്രത്തോളം

ഒട്ടാവ: വന്ധ്യത ചികിത്സയുടെ മറവില്‍ നടന്ന വന്‍ തട്ടിപ്പാണ് പുറത്തുവന്നത്. സ്വന്തം ബീജം ഉപയോഗിച്ച് ആയിരുന്നു  ചികിത്സക്ക്  വന്ന രോഗിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ചികിത്സ തുടര്‍ന്നത്. അച്ചടക്ക സമിതി  ഡോക്ടര്‍ക്കെതിരെ വ്യാപകമായ പരാതിയേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ ലൈസന്‍സും റദ്ദാക്കി.

10,730 ഡോളര്‍ പിഴയീടാക്കാനാണ് നിര്‍ദേശിച്ചത്. നൂറോളംകുട്ടികള്‍ ജനിച്ചെന്നാണ് പരാതി. സ്വന്തം ബീജം തന്നെയാണ് 11 പേരില്‍  ഡോക്ടര്‍ ഉപയോഗിച്ചത്. കൃത്രിമ ബീജ സംഘലന ചികിത്സയില്‍തട്ടിപ്പ് കാണിച്ചത് 80കാരനായ ബെര്‍നാഡ് നോര്‍മാന്‍.  കാനഡയിലാണ് സംഭവം നടന്നത്.

തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് പിതാവിനെ കണ്ടെത്താനായി ഡോക്ടറുടെ ചികിത്സയിലൂടെ ജനിച്ച കുട്ടി മുതിര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണമാണ്. മറ്റൊരു കുട്ടിയുടെ ജനിതക ഘടന പരിശോധിച്ചതും വഴിത്തിരിവായി. സംശയത്തിന് കാരണമായത്  പാരമ്പര്യത്തിര്യല്‍ ആര്‍ക്കും അത്തരമൊരു രോഗം ഇല്ലാതിരുന്നതാണ്.

നിക്കു മുന്നിലെത്തുന്ന രോഗികളെ ഡോക്ടര്‍ വഞ്ചിക്കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരുടെ ജീവിതം കൊണ്ടാണ് ഡോക്ടര്‍ കളിച്ചു. തട്ടിപ്പിന് ഇരയായ റെബേക്ക ഡിക്‌സണ്‍ പറയുന്നത് പിതാവ് മറ്റൊരാളാണെന്ന് അറിഞ്ഞത് ജീവിതത്തെയാകെ മാറ്റിമറിച്ചു താന്‍ മലിനമായതായി തോന്നിത്തുടങ്ങി  എന്നാണ്.