നടൻ ബാല കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായ വാർത്ത ഏവരെയും ദു:ഖിപ്പിച്ച വാർത്തയായിരുന്നു. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയനായ ബാലയുടെ തിരിച്ചുവരവിനായി ആരാധകർ എല്ലവരും തന്നെ പ്രാർത്ഥിച്ചിരുന്നു. ആരോഗ്യം തിരിച്ചു പിടിച്ച് പുതിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാല. ചികിത്സയിലായിരുന്ന ഭാര്യയെ കാണാൻ മുൻ ഭാര്യയായ അമൃത സുരേഷും മകൾ പാപ്പുവും എത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൺഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എനിക്ക് ശത്രുക്കളുണ്ടെന്ന് പറയാൻ പറ്റില്ല. ദ്രോഹം ചെയ്തവരുണ്ട്. ഒരുപാട് പേരുണ്ട്. ചിന്തിച്ച് നോക്കിയാൽ കുറച്ച് വേദന തോന്നും. ഞാൻ വീട്ടിലില്ലാത്ത സമയം ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞത് പോലെ കറക്ട് സ്‌ക്രിപ്റ്റ് എഴുതി വന്ന് എന്റെ വീട്ടിലെ ഞാനിടുന്ന ആഭരണങ്ങൾ എടുത്ത് കൊണ്ട് പോവാൻ നോക്കി, അതിന് അവർക്ക് അവകാശമുണ്ടോ. ഇയാൾ തിരിച്ച് വരില്ല, കഴിഞ്ഞു. അപ്പോൾ ഉള്ളത് എടുത്ത് പോവാമെന്ന് കരുതി.
എന്റെ കാറ് വരെ അന്വേഷിച്ചു’ ‘ഞാൻ ചെയ്ത നല്ല കാര്യം കാറെല്ലാം കൊണ്ട് പോയി ഷെഡിൽ ഇട്ടു. അത് പോലും വിൽക്കാൻ ആളുകൾ. എല്ലാം വർഷങ്ങളായി അടുപ്പമുള്ളവർ. എന്തിനാണ് നിങ്ങൾ അന്വേഷിച്ചതെന്ന് ഞാൻ ചോദിച്ചു. തൊട്ടടുത്തുള്ളവർ തന്നെ നമ്മളെ ചതിക്കുകയായിരിക്കും. അതൊക്കെ ചിന്തിക്കുമ്പോൾ വിഷമം തോന്നും. നേരെ തിരിച്ചുമുണ്ടായി. ഉണ്ണി ഓടി വന്നു. കരഞ്ഞു. അതാണ് മനുഷ്യത്വം,’ ബാല പറയുന്നു. ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട ബാലയും ഉണ്ണി മുകുന്ദനും തമ്മിൽ തർക്കമുണ്ടായിരുന്നു.