സിനിമകള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ ദിലീപിന് മുന്നില്‍ തുറന്ന ഏക വഴി അതായിരുന്നു..!! വെളിപ്പെടുത്തല്‍..!!

കാലങ്ങള്‍ എത്ര കഴിഞ്ഞാലും ചില സിനിമകളും അതിലെ കാഥാപാത്രങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. അതുപോലെ ഇന്നും പ്രേക്ഷക ഹൃദങ്ങളില്‍ തങ്ങിനില്‍ക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും ഡയലോഗുകളും…

കാലങ്ങള്‍ എത്ര കഴിഞ്ഞാലും ചില സിനിമകളും അതിലെ കാഥാപാത്രങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. അതുപോലെ ഇന്നും പ്രേക്ഷക ഹൃദങ്ങളില്‍ തങ്ങിനില്‍ക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളും ഡയലോഗുകളും വരെ മലയാളികള്‍ക്ക് കാണാപാഠമാണ്. ഇന്നും ട്രോളുകളില്‍ നിറയുകയാണ് പഞ്ചാബി ഹൗസിലെ രമണനും മുതലാളിയും ഉണ്ണിയുമൊക്കെ. അങ്ങനെ 1998ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് മലയാളി സിനിമാ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച മറ്റൊരു സിനിമയായി മാറി.

അതേസമയം, ഈ സിനിമ നടന്‍ ദിലീപിന്റെ സിനിമാ ജീവിതത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിക്കൊടുത്ത സിനിമയാണെന്ന് വെളിപ്പെടുത്തുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ മണക്കാട്. ദിലീപിന്റെ സിനിമകള്‍ പരാജയപ്പെടുന്ന സമയത്ത് നടന് ലഭിച്ച കച്ചിത്തുരുമ്പാണ് പഞ്ചാബി ഹൗസ് എന്നാണ് രാജന്‍ പറഞ്ഞിരിക്കുന്നത്.

അദ്ദേഹത്തിന്റെ വക്കുകളിലേക്ക്… പഞ്ചാബി ഹൗസിലേക്ക് ക്ഷണം ലഭിക്കുന്ന സമയത്ത് ദിലീപിന്റെ നിരവധി സിനിമകള്‍ പരാജയമായി നഷ്ടത്തിലായിരുന്നു. അപ്പോഴാണ് ഈ അവസരം വരുന്നത്. അന്ന് അദ്ദേഹം ആലുവയിലാണ് താമസിക്കുന്നത്. ഷൂട്ടിംഗിന് വേണ്ടി അവിടെ നിന്ന് ഏഴുപുന്ന വരെ വരും. ഹോട്ടലിലൊന്നും താമസിക്കില്ല. രാവും പകലും പഞ്ചാബി ഹൗസിന് വേണ്ടി അദ്ദേഹം നന്നായി പ്രയത്നിച്ചു.

അതിനുള്ള ഫലമാണ് പഞ്ചാബി ഹൗസിന് ലഭിച്ച വിജയം. ആ പടത്തിലൂടെ മുന്‍നിര നായകന്മാര്‍ക്കൊപ്പം എത്താനും ശ്രദ്ധ നേടാനും ദിലീപിന് കഴിഞ്ഞു. പഞ്ചാബി ഹൗസിന്റെ വിജയം അദ്ദേഹത്തിന്റെ തന്നെ വിജയമായിരുന്നു. എന്തെങ്കിലും കാട്ടി കൂട്ടി ചിരിപ്പിക്കാന്‍ വേണ്ടി കോമഡി ചെയ്യുന്ന രീതിയല്ല ദിലീപിന്റെത്. മാനറിസത്തിലും ഡയലോഗിലും അദ്ദേഹം അത് സ്വാഭാവികമായി കൊണ്ടുവരും.

അതുപോലെ ദിലീപ് ഹരിശ്രീ അശോകനെ മൊന്ത എറിയുന്ന സീന്‍ ഒറ്റ ടേക്കില്‍ എടുത്തതാണ്. തുടക്കത്തില്‍ തന്നെ ഒറ്റ ടേക്കില്‍ സംഭവം ഓക്കെ ആക്കണമെന്ന് സംവിധായകന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. അത് അവര്‍ നന്നായി തന്നെ ചെയ്തു എന്നാണ് രാജന്‍ മണക്കാട് പറയുന്നത്.