കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയ്ക്ക് എതിരെ പദ്മിനി സിനിമയുടെ നിർമ്മാതാവ് രംഗത്ത് വന്നത്. സിനിമയുടെ പല മേഖലകളിലും കുഞ്ചാക്കോ ബോബൻന്റെ ഭാര്യ പ്രിയ ചാക്കോച്ചൻ അനവശ്വമായി ഇടപെട്ടു എന്നും പല കാര്യങ്ങളിലും പ്രിയ അഭിപ്രായം പേരാണ് എന്നുമാണ് ചിത്രത്തിന്റെ നിർമ്മാതാവ് സുവിൻ വർക്കിയാണ് കുഞ്ചാക്കോ ബോബനും ഭാര്യയ്ക്കും എതിരെ രംഗത്ത് വന്നത്. ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി രണ്ടര കോടി രൂപ പ്രതിഫലം വാങ്ങിയിട്ട് പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതെ ചാക്കോച്ചൻ യൂറോപ്പിൽ കറങ്ങി നടക്കുന്നു എന്നാണ് സുവിൻ ആദ്യം പരാതി പറഞ്ഞത്. അതിനു ശേഷമാണ് പ്രിയയ്ക്ക് എതിരെയും സുവിൻ രംഗത്ത് വന്നത്.
ചിത്രത്തിന്റെ പല മേഖലയിലും പ്രിയ അനാവശ്യമായി ഇടപെട്ടിരുന്നു എന്നും പലപ്പോഴും നിർമ്മാതാവിനെ പോലും നിയന്ത്രിക്കുന്ന തരത്തിൽ ഉള്ള പ്രവർത്തികളും സംസാരങ്ങളുമാണ് പ്രിയയിൽ നിന്നും ഉണ്ടായത് എന്നും പ്രമോഷന്റെ പരിപാടികളിൽ പോലും പ്രിയ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നു എന്നും സുവിൻ പറഞ്ഞു. ഇത് കൂടാതെ സിനിമയുടെ റോ ഫൂട്ടേജ് പ്രിയയും കുഞ്ചാക്കോയും പറഞ്ഞ കൺസൾട്ടിങ് കമ്പനിക്ക് ആണ് നൽകിയത് എന്നും എന്നാൽ സിനിമയുടെ ഫൂട്ടേജ്ഉം കണ്ടിട്ട് പോയ ഇയാളുടെ ഒരു അറിവും പിന്നീട് ഇല്ലായിരുന്നു എന്നും സുവിന് പറഞ്ഞിരുന്നു.
ഇപ്പോഴിത ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രിയ ആരാണ് സിനിമയുടെ കാര്യത്തിൽ ഇടപെടാൻ എന്നും പ്രിയയ്ക്ക് തന്റെ ഭർത്താവിന്റെയും കുഞ്ഞിന്റെയും കാര്യം നോക്കിയാൽ പോരെ എന്നും ശാന്തിവിള ചോദിക്കുന്നു. സിനിമയുടെ റോ ഫൂട്ടേജ് ആർക്ക് കൊടുക്കണം എന്ന കാര്യത്തിൽ ഇടപെടരുത് എന്ന് കുഞ്ചാക്കോ ബോബന് പറയാമായിരുന്നു. അതല്ലെങ്കിൽ നിർമ്മാതാവിനോ സംവിധായകനോ പറയാമായിരുന്നു ഇത് ഞങ്ങൾ തീരുമാനിച്ചോളാം എന്ന്. ആ ധൈര്യം അവരും കാണിച്ചില്ല എന്നും ശാന്തിവിള പറയുന്നു.