Film News

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ബ്രേക്കിൽ സ്ഥിരമായി മദ്യപിക്കുമായിരുന്നു

പലപ്പോഴും തന്റെ യൂട്യൂബ് ചാനലിൽ കൂടി സിനിമയിൽ മുൻ നിരയിൽ നിൽക്കുന്ന പലരെയും കുറിച്ച് വിവാദ പരാമർശം നടത്തിയ ആൾ ആണ് ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ കൂടി പല നടന്മാരെയും കുറിച്ച് വിവാദപരമായ പല കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടയിൽ മലയാള സിനിമയിൽ ചർച്ചയായ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും എല്ലാം ശാന്തിവിള ദിനേശ് പരസ്യമായ പരാമർശങ്ങൾ നടത്തിയിരുന്നു.  ഷൈൻ നിഗം, ശ്രീനാഥ് ഭാസി വിഷയത്തിലും ശാന്തിവിള ദിനേശ് തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നടൻ തിലകനെയും സോമനെയും കുറിച്ച് ശാന്തിവിള പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ശാന്തിവിള ദിനേശ് പറയുന്നത് ഇങ്ങനെ, മലയാള സിനിമയിലെ അതുല്യ പ്രതിഭയാണ് തിലകൻ. അദ്ദേഹം ആശുപത്രിയിൽ കിടന്ന മുപ്പത്തി രണ്ടു ദിവസങ്ങളിൽ ഇരുപത്തിയെട്ട് ദിവസങ്ങൾ ഞാൻ അദ്ദേഹത്തെ ആശുപത്രിയിൽ കാണാൻ പോയിട്ടുണ്ട്. അന്ന് ഷോബിയുടെ കൂടെ ആശുപത്രിയിൽ ഇരുന്ന ആൾ ആണ് ഞാൻ. ഷമ്മിക്കും ഷോബിക്കും കൊടുത്ത അതെ സ്ഥാനം തന്നെയാണ് തിലകൻ എനിക്കും നൽകിയിട്ടുള്ളത്. എനിക്കും അദ്ദേഹം പിതൃ തുല്യനായിരുന്നു. നിങ്ങൾ എന്നായിരുന്നു അദ്ദേഹം എന്നെ വിളിക്കാറുണ്ടായിരുന്നത്. എന്റെ പേര് ദിനേശ് എന്നാണു എന്ന് അദ്ദേഹത്തിന് അറിയാം. എങ്കിലും അദ്ദേഹം എന്നെ അങ്ങനെയേ വിളിക്കാറുള്ളായിരുന്നു.

അദ്ദേഹം സെറ്റിൽ വരുമ്പോൾ കൂടെ എപ്പോഴും ഒരു ചുമന്ന ബ്രീഫ് കേസ് കാണുമായിരുന്നു. മിക്കപ്പോഴും അതിൽ ആയിരുന്നു കുപ്പി ഉണ്ടാകുക. ഷോട്ട് കഴിഞ്ഞുള്ള ബ്രെക്കിലും ലഞ്ച് ബ്രേക്കിലും എല്ലാം അദ്ദേഹം കുടിക്കുമായിരുന്നു. ബൈപ്പാസ് ഒക്കെ കഴിഞ്ഞ ആളല്ലേ, ഇങ്ങനെ കുടിക്കാമോ എന്ന് ചോദിച്ചാൽ എന്നും രണ്ടു പെഗ് അടിച്ചോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്നായിരിക്കും അദ്ദേഹം മറുപടി പറയുന്നത്. എന്നാൽ ഒരിക്കൽ പോലും മദ്യപിച്ചാത്തിന്റെ പേരിൽ അദ്ദേഹം സെറ്റിൽ വഴക്ക് ഉണ്ടാക്കിയിട്ടില്ല. സംവിധായകൻ പറയുന്നത് അത് പോലെ കേട്ട് അനുസരിക്കുമായിരുന്നു. ഇതേ രീതി തന്നെയായിരുന്നു സോമന്റേതും. എന്നാൽ ഇവർ മദ്യപിച്ച് ഒരിക്കൽ പോലും ഒരു പ്രശ്നം ഉണ്ടാക്കിയിട്ടില്ല എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Trending

To Top