Film News

അല്ലെങ്കിൽ ആ സിനിമയിൽ വേറൊരു ട്രാക്ക് ആയിരുന്നു വരേണ്ടിയിരുന്നത്

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ഭാസ്‌ക്കർ ദി റാസ്‌ക്കൽ. ചിത്രത്തിൽ നയൻതാര ആയിരുന്നു നായികയായി എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം നയൻതാര നായികയായി തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന് മികച്ച അഭിപ്രായം ആണ് പ്രേക്ഷകരിൽ നിന്ന് നേടിയത്. ചിത്രം വിജയിക്കുകയും ചെയ്തു. നയൻതാര അഭിനയിച്ചിട്ടുള്ള വിരലിൽ എണ്ണാവുന്ന മലയാളം സിനിമകളിൽ ഒന്ന് കൂടിയയാണ് ഭാസ്‌ക്കർ ദി റാസ്‌ക്കൽ. സിദ്ധിഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ചിത്രത്തിന്റെ കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുന്ന സമയത്ത് ഉണ്ടായ ചില പ്രതിസന്ധികളെ കുറിച്ച് ഒരിക്കൽ സിദ്ധിഖ് ഒരു പരുപാടിയിൽ തുറന്നു പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന ചിത്രത്തിൽ കാസ്റ്റിംഗ് ചെയ്യുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ വിഷമിച്ചത് നയൻതാരയുടെ മുൻ ഭർത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ കണ്ടു പിടിക്കാൻ ആയിരുന്നു. കുറച്ച് കഷ്ട്ടപെട്ടു എന്ന് തന്നെ പറയാം. ഈ കഥാപാത്രം ചെയ്യാൻ ഒരു വലിയ നടൻ തന്നെ വേണം എന്ന് എനിക്ക് തോന്നി. കാരണം നന്നായി ജീവിച്ച ഒരു കുടുംബം ഇടയ്ക്ക് വെച്ച് ചില പ്രശ്നങ്ങൾ കൊണ്ട് പിരിയുകയും പിന്നീട് അതെല്ലാം പറഞ്ഞു അവസാനിപ്പിച്ച് ഒന്നിക്കുന്നതും ആണ് ഞാൻ വിചാരിച്ച കഥ. ഒരു കുടുംബ ചിത്രം ആക്കാൻ ആണ് ഞാൻ കരുതിയത്. അതിനു വേണ്ടി ഒരു ജനപ്രീയ നടനും വേണമായിരുന്നു. അങ്ങനെ ഈ കഥാപാത്രം ചെയ്യാൻ ജയറാമിനെ സമീപിച്ചു.

എന്നാൽ ജയറാം ഈ നെഗറ്റിവ് വേഷം നിരസിച്ചു. അതോടെ കഥയുടെ ട്രാക്ക് ഒരു മാഫിയ ലെവലിലേക്ക് മാറ്റുകയായിരുന്നു. ജയറാം ഈ ചിത്രം ചെയ്തിരുന്നു എങ്കിൽ ഇത് ഒരു ഫാമിലി ഡ്രാമ ട്രാക്കിലേക്ക് പോകുമായിരുന്നു. അങ്ങനെ ആണ് ഇപ്പോൾ മാഫിയ ലെവലിലേക്ക് കഥ പോയത്. അങ്ങനെ തെലുങ്കിൽ നിന്ന് ജെഡി ചക്രവർത്തിയെ ചിത്രത്തിലേക്ക് കൊണ്ട് വരുന്നത്. ജയറാം ഈ വേഷം ചെയ്യാൻ തയാറായിരുന്നു എങ്കിൽ കഥ മറ്റൊരു ട്രാക്കിലേക്ക് പോയേനെ എന്നും സിദ്ധിഖ് പറഞ്ഞു.

 

Trending

To Top