അന്ന് അച്ഛന്‍ കരഞ്ഞു, കൂടെ ഞാനും- മറക്കാന്‍ പറ്റാത്ത വേദനയെ കുറിച്ച് വിനീത് ശ്രീനിവാസന്‍

0
1491

ഗായകനായും നടനായും സംവിധായകനായുമൊക്കെ പലമേഖലകളില്‍ കൈ വച്ച താരമാണ് വിനീത് ശ്രീനിവാസന്‍. നടന്‍ ശ്രീനവാസന്റെ മൂത്തമകനാണ് വിനീത്. ഇപ്പോഴിതാ തിരക്കഥകള്‍ എഴുതുമ്പോഴും സിനിമയെ കുറിച്ചുമൊക്കെ അച്ഛനുമായി ചര്‍ച്ച ചെയ്യാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത് ഇപ്പോള്‍.

വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ:

ഇങ്ങനെ ഓരേ എഴുത്ത് കഴിഞ്ഞാലും ഞാന്‍ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ഒന്നും ശരിയായിട്ടില്ല എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നത്.
പണ്ട് മുതല്‍ തന്നെ നമ്മള്‍ താല്‍പര്യം എടുത്ത് ചോദിച്ചാല്‍ അച്ഛന്‍ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സില്‍, സുഹൃത്തിനെ കാണാന്‍ പോകുന്നതാണ്.
ആ ഫുള്‍ ഡയലോഗ് അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യില്‍ ഇല്ല. മുഴുവന്‍ ഡയലോഗ്സ് പറഞ്ഞ് തീരുമ്പോള്‍ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാന്‍ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്നും വിനീത് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.