കല്യാണ ചെറുക്കാനായി 28 ന് നെഹ്‌റു കോളനിയിലെ വന്നു കേറേണ്ടതായിരുന്നു മേജർ ചിത്രേസിങ് . വിവാഹം മാർച്ച് 7 നും. എന്നാൽ കല്യാണ വീട്ടിലേക്ക് കാശ്മീരിൽ നിന്ന് ശനിയാഴ്ച്ച വൈകിട്ടാണ് അപ്രീദീക്ഷിതമായ ദുഃഖ വാർത്ത എത്തിയത്.
റൗജോറിയിലെ നൗഷേര സെക്ടറിൽ ഭീകരർ സ്ഥാപിച്ച കുഴിബോംബ് നിർവീര്യമാക്കുന്നതിനിടയിൽ ആണ് ചിത്രേസിങ് വീരമൃതു വരിച്ചത്. ചിത്രേസിങ്ന്റെ നേതൃത്വത്തിലുള്ള സംഗം രണ്ടു കുഴിബോംബുകൾ ഉള്ളതിൽ ആദ്യത്തേത് നിർവീര്യ മാക്കിയെങ്കിലും രണ്ടാമത്തേത് പൊട്ടിത്തെറിക്കുകയായിരുന്നു.
വിവാഹത്തിനായി അവധി എടുത്ത് 28 ന് എത്തുമെന്ന് അറിയിച്ചിരുന്നു. പിതാവ് എസ്.എസ്.വിഷ്ട്ട മുൻ പോലീസ് ഉദ്യോഗസ്ഥനാണ്. അൽമോറ ജില്ലയിലെ റാണികെയത്തിൽ നിന്നുള്ള കുടുംബം ഡെറാഡൂണിൽ ആണ് താമസം.സൈനിക വിമാനത്തിൽ എത്തിച്ച മൃതദേഹം ഡെറാഡൂണിലെ മിലിട്ടറി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ദേവേന്ദ്രസിങ് റാവു ഗവർണർ ആയ ദേവി റാണി എന്നിവർ അനുശോചനം അറിയിച്ചു.