ദുബായില്‍ വിദേശ വനിതക്ക് നേരെ ഇന്ത്യക്കാരന്‍റെ നഗ്നത പ്രദര്‍ശനം, പ്രതി അറസ്റ്റില്‍

ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ ബ്രിട്ടീഷ് പൗരയാണ് പരാതി നല്‍കിയത് ലിഫ്റ്റില്‍ വെച്ച് 24കാരനായ ഇന്ത്യന്‍ പൗരന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും തന്നോട് അപമര്യാദയായി  പെരുമാറി എന്നുമാണ്  വനിതയുടെ പരാതി. അതേസമയം  പോലീസ് പ്രതിയെ   അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

ലിഫ്റ്റ് നിങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ അടുത്തേക്ക് വന്ന് തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ മാറി നിന്നപ്പോള്‍ പിന്നെയും അടുത്ത് വന്ന് അശ്ലീലമായ തരത്തില്‍ ശബ്ദമുണ്ടാക്കുകയും ചേര്‍ന്ന് നിന്ന് സ്വയംഭോഗം ചെയ്യുകയും ചെയ്തു. ഉപദ്രവിക്കുമെന്ന് ഭയന്നതിനാല്‍ ശബ്ദമുണ്ടാക്കിയില്ലെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ വസ്ത്രത്തില്‍ നിന്ന് ഇയാളുടെ ബീജം ഫോറന്‍സിക് വിദഗ്ദര്‍ കണ്ടെത്തി.

തുടര്‍ന്ന് യുവതി സുരക്ഷാ ജീവനക്കാരോട് പരാതിപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസില്‍ അറിയിച്ചതിന് പിന്നാലെ ഫോറന്‍സിക് വിദഗ്ദര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ലിഫ്റ്റിനുള്ളില്‍ സിസിടിവി ക്യാമറകളുണ്ടായിരുന്നില്ലെങ്കിലും പരാതിക്കാരിക്കൊപ്പം ഇയാള്‍ ലിഫ്റ്റിനുള്ളിലേക്ക് കയറുന്നത് മറ്റ് ക്യാമറകളിലെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ഒരു തവണ മാത്രമേ യുവതിയോട് ചേര്‍ന്നുനിന്നുള്ളൂവെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞത്. യുവതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെടുത്ത ബീജം ഇയാളുടേത് തന്നെയെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഇത് ഖണ്ഡിച്ചു. കടുത്ത ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും ചെയ്തു. 5 വയസുള്ള ബ്രിട്ടീഷുകാരി ഭര്‍ത്താവിനൊപ്പമാണ് യുഎഇ സന്ദര്‍ശിക്കാനെത്തിയത്.