വീപ്പക്കുള്ളിലേ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ. എറണാകുളം കുന്പള്ളത്തു വീപ്പയ്ക്കുള്ളിൽ മരിച്ച ശകുന്തളയുടെ മകൾ അശ്വതിയാണ് വില്ലത്തി. അശ്വതി സ്വന്തം ഭർത്താവിനേ ഉപേക്ഷിച്ച് സജിത്തുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. ഇതിനിടെ സജിത്തിന്റെ ലൈംഗീക ആവേശം അടങ്ങാതെ ഒടുവിൽ അശ്വതിയുടെ അമ്മയിലേക്കും അവന്റെ ആഗ്രഹം എത്തി. അമ്മ ശകുന്തളയുമായി ബന്ധം തുടർന്നത് അശ്വതി അറിഞ്ഞതോടെ അവൾ കാമുകനേ അമ്മയിൽ നിന്നും രക്ഷിക്കാൻ കണ്ടെത്തിയതായിരുന്നു ക്രൂരമായ കൊല. കാമുകന്റെ കാമത്തിൽ നിന്നും അമ്മയേ മാറ്റുവാൻ അമ്മയേ കൊല്ലാൻ തീരുമാനിച്ച് ക്വട്ടേഷൻ കൊടുത്ത് കൊല നടത്തി..വിശദമായ വിവരങ്ങൾ വായിക്കുക.
മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്ന സജിത്ത് വിവാഹിതയായ അശ്വതിയെ ഭർത്താവിൽ നിന്നും അകറ്റി അശ്വതിക്കായി എരുവേലിയിൽ വാടക വീടെടുത്തു. തുടർന്നാണ് ഭർത്താവുമായി തെറ്റി കഴിഞ്ഞിരുന്ന അശ്വതിയുടെ അമ്മ ശകുന്തള എരുവേലിയിലെ വീട്ടിലെത്തുന്നത്. അൻപതു കഴിഞ്ഞ ശകുന്തളയും സജിത്തുമായുള്ള ബന്ധം കിടപ്പറയിലേക്ക് നീങ്ങിയെന്ന് പൊലീസ് പറയുന്നു. അശ്വതിയുടെ സഹോദരൻ അപകട മരണത്തിൽപെട്ടതിനെ തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുകയുൾപ്പെടെ സജിത്ത് ശകുന്തളയിൽ നിന്നും തട്ടിയെടുക്കുകയും ചെയ്തു. അതേസമയം സ്വന്തം ഇഷ്ടക്കാരനെ അമ്മ കൈക്കലാക്കിയതറിഞ്ഞ അശ്വതി വീട്ടിൽ കലഹം തുടങ്ങിയിരുന്നു. ഇതോടെ അമ്മയും അശ്വതിയും തമ്മിൽ വാക്കേറ്റവും തമ്മിൽതല്ലുമായി. ശകുന്തളയെ ഒഴിവാക്കാൻ സജിത്ത് നടത്തിയ ശ്രമങ്ങൾ ഒന്നും ഫലം കണ്ടതുമില്ല. ഇതോടെയാണ് കൊല നടത്താൻ സജിത്ത് കരുക്കൾ നീക്കുന്നത്. എരുവേലിയിൽ താമസം തുടങ്ങി ആറു മാസത്തിനുള്ളിലാണു കൊലപാതകം നടന്നത്. ഏറ്റവുമൊടുവിൽ 2016 സെപ്റ്റംബർ 19നാണ് അമ്മയെ ജീവനോടെ കണ്ടതെന്നു മകളുടെ മൊഴിയിലുണ്ട് .
ഇതിനിടെയാണു ശകുന്തളയ്ക്കു സ്കൂട്ടർ അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്ക് പറ്റി കാലിൽ ഓപ്പറേഷൻ നടത്തി വീട്ടിൽ വിശ്രമിക്കുന്നതിനിടെ സജിത്തിന്റെ പേരു പറഞ്ഞു ശകുന്തളയും മകളും നിരന്തരം കലഹിച്ചു. ഈ സമയത്തു ശകുന്തളയ്ക്കു ചിക്കൻപോക്സും പിടിപെട്ടു.
ഇതോടെ ബാധ്യതയായ ശകുന്തളയെ ഇല്ലാതാക്കാൻ സജിത്ത് പ്ലാനിട്ടു. മകളെ അടുത്തുള്ള ലോഡ്ജ് മുറിയിലേക്കു മാറ്റിയ സജിത്ത് ശകുന്തളയെ കോട്ടയത്തുള്ള അവരുടെ ബന്ധുവീട്ടിൽ കൊണ്ടാക്കാൻ പോകുകയാണെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്നു വീട്ടിൽ തനിച്ചായിരുന്ന ശകുന്തളയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. സജിത്തിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയാവുന്ന ഓട്ടോറിക്ഷ ഡ്രൈവർ മുഖാന്തിരമാണു വീപ്പ സംഘടിപ്പിച്ചത്. വീപ്പയ്ക്കുള്ളിൽ മൃതദേഹം വച്ചു കോണ്ക്രീറ്റ് ചെയ്തശേഷം ദിവസങ്ങളോളം വീപ്പ വീട്ടിൽ സൂക്ഷിച്ചു.
പിന്നീടു ക്ലീനിംഗ് ജോലി ചെയ്യുന്ന അഞ്ചു തൊഴിലാളികളെ ഉപയോഗിച്ചു വീപ്പ കായലിൽ തള്ളി. മൃഗങ്ങളുടെ അസ്ഥിയും തലയോട്ടിയുമാണു വീപ്പയ്ക്കുള്ളിലെന്നാണു സജിത്ത് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും വീപ്പയ്ക്കുള്ളിൽ മൃതദേഹമായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും ഇറിഡിയം എന്ന ലോഹം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ അവശിഷ്ടങ്ങളാണെന്നാണു പറഞ്ഞിരുന്നതെന്നുമാണു മൊഴി നൽകി.
കൊലപാതകം നടത്തിയതു എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എസ്പിസിഐ ഇൻസ്പെക്ടർ ആയി ജോലി ചെയ്തുവന്നിരുന്ന എരൂർ സ്വദേശി ടി.എം. സജിത്താണെന്നും (34) ശകുന്തളയുടെ മകളുമായി ഇയാൾ പുലർത്തിയിരുന്ന ബന്ധം ശകുന്തള പുറത്തറിയിക്കുമെന്ന സംശയമാണു കൊലപാതകത്തിൽ കലാശിച്ചതെന്നുമാണു പോലീസ് കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയതിന്റെ പിറ്റേന്നു വീടിനുള്ളിൽ സജിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തത്. ഭാര്യാഭർത്താക്കൻമാരെ പോലെ കഴിഞ്ഞുവന്നിരുന്ന ഇവരുടെ ബന്ധത്തിൽ ശകുന്തള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.ഇവരുടെ ബന്ധത്തെ എതിർത്തിരുന്ന ശകുന്തള സജിത്തിന്റെ ഭാര്യയോടും മാതാപിതക്കളോടും ഇക്കാര്യം പറയുമെന്നു ഭീഷണിപ്പെടുത്തി. എറണാകുളം കുന്പള്ളത്തു വീപ്പയ്ക്കുള്ളിൽ മരിച്ച ശകുന്തളയുടെ മകളെ കോടതി അനുമതി ലഭിച്ചാലുടൻ നുണ പരിശോധനക്കു വിധേയമാക്കാൻ പോലീസ്. കൊലപാതകത്തിനു പിന്നിൽ ഇവർക്കു പങ്കുണ്ടോയെന്നതു സംബന്ധിച്ചും മൊഴികളിലെ വൈരുദ്ധ്യവുമാണു പോലീസ് അന്വേഷിക്കുന്നത്.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മകൾക്ക് അറിയാമെന്ന നിഗമനത്തിൽതന്നെയാണു പോലീസ്. നുണ പരിശോധനയ്ക്കു അനുമതി ലഭിക്കുന്നതിന് എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അധികൃതർ അപേക്ഷ നൽകിയിട്ടുണ്ട്.
source: pravasi shabdam