മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ തല്ലുണ്ടാക്കിയ നടൻ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. സുധീറും സുഹൃത്തുക്കളും സംഗം ചേർന്നാണ് എതിരാളിയെ നേരിട്ടത്. ആലപ്പുഴ എസ്എല്‍ പുരത്ത് ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന താരത്തിന്റെ കാറിന്റെ ഡോർ അപ്രതീക്ഷിതമായി തുറന്നപ്പോൾ അത് വഴി പോയ കാൽനടക്കാരന്റെ ദേഹത്ത് മുട്ടി. ഇതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം ഉണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം അരങ്ങേറിയത്. ബാറിന് മുന്നിൽ ദേശീയപാതയോട് ചേർന്നാണ് സുധീറും കൂട്ടുകാരും വന്ന ആഡംബര കാർ നിർത്തിയിട്ടിരുന്നത്. അപ്രതീക്ഷിതമായി ഡോർ തുറന്നതിനെ ചോദ്യം ചെയ്ത ആളെ ആദ്യം സുഹൃത്തുക്കളായിരുന്നു മർദിച്ചത്. ശേഷം സിനിമ സ്റ്റൈലിൽ സുധീർ ഇറങ്ങി മര്ദിക്കുകയായിരുന്നു.
സംഭവം കണ്ടു നിന്ന നാട്ടുകാർ പ്രശ്നത്തിൽ ഇടപെടുകയും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ കാൽനടക്കാരന്റെ മൂക്കിന്‍റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇയാളെ ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനേ തുടര്‍ന്ന് മരാരിക്കുളം പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സനല്‍കുന്നതിന് മുമ്പ് തന്നെ സുധീറിനേയും സുഹൃത്തുക്കളേയും പോലീസ് വിട്ടയച്ചു. ഇത് ചൂണ്ടികാട്ടി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
പരിക്കേറ്റ കാൽനടക്കാരനെ ചേര്‍ത്തല താലുക്ക് ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി അനൂപിനും ഹരീഷിനും നേരെ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇരുവരേയും ആലപ്പുഴ മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/1265018563642048/videos/354783901804168/?t=78