ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകളും സംവിധായകയും നിർമ്മാതാവുമായ ഐശ്വര്യ രജനീകാന്ത്. തന്‌റെ വജ്ര, സ്വർണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ രജനീകാന്ത് തേനാംപേട്ട് പൊലീസ് സ്്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്.
തന്റെ ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നുവെന്നും മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏതാണ്ട് അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. സംവിധായകയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം 2019 മുതൽ ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കർ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റേണ്ടി വന്നിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്ന കാര്യം ജോലിക്കാർക്ക് അറിയാമായിരുന്നുമെന്നും ഐശ്വര്യ വ്യക്തമാക്കി. ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് നഷ്ടമാതിരിക്കുന്നതെന്ന് എശ്വര്യ പറഞ്ഞു.