നിർമ്മാതാവിനെ വണ്ടിചെക്ക് നൽകി പറ്റിച്ചെന്ന കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരിച്ച് ബോളിവുഡ് നടി അമീഷ പട്ടേൽ. തനിക്ക് നീതിന്യായ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും തന്റെ മൗനം പരാതിക്കാരനായ അജയ് കുമാർ സിംഗ് മുതലെടുത്തെു എന്നാണ് അമീഷ പാട്ടീൽ പറഞ്ഞത്. തന്റെ ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അമീഷ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയത്
‘എന്റെ നിശബ്ദതയും അന്തസ്സും നിയമസംവിധാനത്തോടുള്ള ബഹുമാനവും മുതലെടുക്കുന്നത് ദൗർഭാഗ്യകരമാണ്. റാഞ്ചിയിൽ നിന്നുള്ള അജയ്, പ്രത്യേക സാഹചര്യം സൃഷ്ടിച്ച് പക്ഷപാതത്തിന്റെ അന്തരീക്ഷം പ്രചരിപ്പിക്കാനും എന്റെ പേരിൽ സ്വയം പ്രശസ്തനാകാനും ശ്രമിച്ചു. അല്ലാത്തപക്ഷം നിയമനടപടിക്ക് വിധേയമാണ്. പരാതി ഗൂഢലക്ഷ്യങ്ങളോടെയാണെന്നും കോടതി അന്തിമവിധി തീരുമാനമെടുക്കട്ടെ. നമ്മുടെ ജുഡീഷ്യറി നീതി നടപ്പാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ആളുകൾക്ക് വസ്തുതകൾ അറിയാനുള്ള ശരിയായ മാധ്യമം അതായിരിക്കും” എന്നാണ് അമീഷ പട്ടീൽ വ്യക്തമാക്കിയിരിക്കുന്നത്.
ജാർഖണ്ഡിൽ നിന്നുള്ള നിർമ്മാതാവ് അജയ് കുമാർ സിംഗ് ആണ് 2018ൽ നടിക്കെതിരെ പരാതി നൽകിയിരുന്നത്. ‘ദേസി മാജിക്’ എന്ന സിനിമയിൽ അഭിനയിക്കാനായി താരത്തിന് രണ്ടരക്കോടി രൂപ നൽകിയിരുന്നു. സിനിമ മുടങ്ങിയപ്പോൾ പണം തിരിച്ചു നൽകാതെ നടി വണ്ടിച്ചെക്ക് നൽകി പറ്റിച്ചു എന്നതായിരുന്നു കേസ്. അതേ സമയം അമീഷ പട്ടേൽ സണ്ണി ഡിയോൾ നായകനായ ഗദർ 2 വിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്