ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ 2027ല്‍ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

വേൾഡ് പോപുലേഷൻ പ്രോസ്പക്ടസ് 2019 എന്ന റിപ്പോർട്ടിലാണ്  ചൈനയെ മറികടന്ന് 2027ല്‍ ഏറ്റവുമധികം ജനസംഖ്യയുള്ള  രാജ്യമായി ഇന്ത്യ മാറുമെന്ന് പരാമര്‍ശിച്ചത്. ചൈനീസ് ജനസംഖ്യ 3.14 കോടി  2019 മുതൽ 2050 അവരെയുള്ള കാലയളവിനുള്ളിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ.

770 കോടിയിൽനിന്നും 970 കോടിയായി 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ ഉയരും. ഇന്ത്യ ഉൾപ്പടെയുള്ള ഒൻപത് രാജ്യങ്ങളിലായിരിക്കും ഇതിൽ പകതിയും എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യുൽപാദന നിരക്ക് കുറഞ്ഞുവരികയാണ് എന്നും റിപ്പോർട്ട് പറയുന്നു.

ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക ഇന്ത്യ, പാകിസ്ഥാൻ, നൈജീരിയ, കൊംഗോ, എത്യോപ്യ  എന്നീ രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പാതിയോളം  ഉണ്ടാകുക. ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം 1990ൽ  ശരാശരി 3.2 ആയിരുന്നു എങ്കിൽ 019 ആക്മ്പോൾ അത് 2.2 ആയി കുറഞ്ഞു.

2050 ആകുമ്പോഴേക്കും ജനസംഖ്യ കൂടുകയാണെങ്കിലും ഇത് 2.1ആയി കുറയും. മനുഷ്യന്റെ ആയൂർ ദൈർഘ്യം  അതേസമയം  72.6ആയി ഉയർന്നിട്ടുണ്ട് എന്നതും കാണാം.