അതിലെ ആ രംഗങ്ങളെ കുറിച്ച് സിനിമയുടെ സംവിധായകന് പോലുമറിയില്ല

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച ചിത്രമാണ് കിന്നാരത്തുമ്പികൾ. തീയേറ്ററുകളിൽ വലിയ രീതിയിൽ തരംഗം തീർത്ത ഈ ചിത്രം ആണ് ഷക്കീല ചിത്രങ്ങളുടെ കാലത്തിന് തുടക്കം കുറിച്ചത്. വളരെ ചെറിയ പ്രായത്തിൽ ആണ് ഈ സിനിമയിൽ ഷക്കീല അഭിനയിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ പ്രദര്ശനത്തിയുടെ ഒരു ഷകീല തരംഗത്തിന് തുടക്കം ആകുകയായിരുന്നു. അതിനു ശേഷം ഈ ടൈപ്പ് നിരവധി ചിത്രങ്ങളിൽ ആണ് ഷക്കീല അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ യുവാക്കളുടെ ഹരമായി ഷക്കീല മാറുകയും ആയിരുന്നു. താരത്തിന്റെ ഇത്തരത്തിൽ ഉള്ള ആദ്യ ചിത്രമായ കിന്നാരത്തുമ്പികളിൽ മലയാളികളുടെ പ്രിയ നടൻ സലിം കുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം കിന്നാരത്തുമ്പികൾ സിനിമയെ കുറിച്ച് സലിം കുമാർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ കിന്നാരത്തുമ്പികൾ ഒരു അവാർഡ് പടമായി എടുത്ത ചിത്രമായിരുന്നു. മൂന്നാറിൽ എവിടെയോ വെച്ച് ആയിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിങ്. റോഷൻ എന്ന ഒരു ചേട്ടൻ ആയിരുന്നു എന്നോട് സിനിമയെ കുറിച്ച് പറയുന്നത്. അങ്ങനെയാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. അങ്ങനെ സംവിധായകൻ ഉദ്ദേശിച്ചത് പോലെ സിനിമ പൂർത്തിയാക്കി. എന്നാൽ സിനിമ ഡിസ്ട്രിബ്യുട്ട് ചെയ്യാൻ ആരും തയാറായില്ല. ഒരു ഡിസ്ട്രിബ്യുട്ടറിനെ തപ്പി അവർ ഒരുപാട് നടന്നു. എന്നിട്ടും ആരെയും കിട്ടിയില്ല.

അങ്ങനെ ഒരു ദിവസം അവർ എന്നോട് ഈ ചിത്രത്തിൽ കുറച്ച് രംഗങ്ങൾ കൂടി ചേർക്കുന്നതിന് കുറിച്ച് സംസാരിച്ചു. പടം ഇറക്കാൻ ആരെയും കിട്ടിയില്ല എങ്കിൽ നിങ്ങൾ അങ്ങനെ ചെയ്‌തോളൂ. പക്ഷെ സിനിമയുടെ പോസ്റ്ററിൽ ഒരിടത്തും എന്റെ ഫോട്ടോ വെക്കരുത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ എന്റെ അഭ്യർത്ഥന അവർ പരിഗണിച്ച് എന്റെ ഫോട്ടോ വെച്ചില്ല. അങ്ങനെ ആണ് കിന്നാരത്തുമ്പികൾ സിനിമയിൽ അശ്‌ളീല രംഗങ്ങൾ കൂട്ടി ചേർക്കുന്നത്. അതിൽ കാണിക്കുന്ന മുഴുവൻ അശ്‌ളീല രംഗങ്ങളും രണ്ടാമത് കൂട്ടി ചേർത്തത് ആണെന്നും സംവിധായകന് പോലും ഇതൊന്നും അറിയില്ലായിരുന്നു എന്നുമാണ് സലിം കുമാർ പറയുന്നത്.