ആടുകളുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന സീൻ; ‘ആടുകളെ കണ്ടത് മക്കളെ പോലെ’; തുറന്ന് പറഞ്ഞ് നജീബ്

തീയറ്ററുകളിൽ കണ്ണീർ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദർശനം തുടരുകയാണ്. ആടുജീവിതം നോവലിലെ ഏറ്റവും കാതലായ ഒരു ഭാഗമായിരുന്നു ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ, സിനിമയിൽ ഈ രം​​ഗം ഉൾപ്പെടുത്തിയിട്ടില്ല. ഇതേ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയിൽ ചർച്ചകളും ഉയർന്നു വന്നു. രുഭൂമിയിൽ വെച്ച് നജീബ് ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം സെൻസർ ബോർഡ് പറഞ്ഞതനുസരിച്ച് ഒഴിവാക്കിയെന്നാണ് ബെന്യാമിൻ പറയുന്നത്.

എന്നാൽ, നോവലിന്റെ ഭാഗമായി ചേര്‍ത്ത അത്തരം കാര്യങ്ങള്‍ സിനിമയില്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ബ്ലെസിയുടെ ഈ വിഷയത്തിലെ പ്രതികരണം. അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ലെന്നും തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും ബ്ലെസി പറഞ്ഞു. ഇപ്പോൾ ജീവിതത്തിലെ കനൽവഴികൾ താണ്ടിയ നജീബ് ഈ വിഷയത്തിൽ മറുപടി നൽകിയിരിക്കുകയാണ്.

നോവലിൽ പറഞ്ഞിട്ടുള്ള പോലെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് നജീബ് പറയുന്നത്. ആടുകളെ തന്റെ മക്കളായിട്ടാണ് കണ്ടിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നോവലിന് വേണ്ടി എഴുതിച്ചേര്‍ത്തതാണെന്നും അങ്ങനെയൊരു അവസ്ഥയില്‍ ആരെങ്കിലും ആ രീതിയില്‍ ആടുകളോടൊക്കെ പെരുമാറുമോയെന്നും നജീബ് ചോദിക്കുന്നുണ്ട്. അത്തരമൊരു കാര്യം നോവലില്‍ ചേര്‍ത്തതിലുള്ള വിയോജിപ്പ് അന്ന് തന്നെ ബെന്യാമിനോട് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിടെ നിന്നും രക്ഷപ്പെട്ട് ഓടിപ്പോകുമ്പോള്‍ എനിക്ക് വിഷമമുണ്ടായിരുന്നു. ഇത്രയും നാള്‍ നോക്കിയിട്ട് അവറ്റകളെ ഒറ്റക്കിട്ട് പോരുന്നതില്‍ വിഷമം ഉണ്ടായിരുന്നു. തീറ്റകൊടുക്കാന്‍ ആളില്ലല്ലോ എന്നൊക്കെ തോന്നിയിരുന്നു. ബെന്യാമിന്‍ നോവലില്‍ പറഞ്ഞപോലെ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. നമ്മള്‍ക്ക് അത് ചെയ്യാന്‍ പറ്റുമോ. തലയ്ക്ക് സ്ഥിരമില്ലാതിരിക്കണം അങ്ങനെ ചെയ്യണമെങ്കില്‍.. നജീബ് പറഞ്ഞു. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. കഥയ്ക്ക് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞു. നമ്മുടെ ആളുകളൊക്കെ ഇത് വായിക്കേണ്ടതല്ലേ എന്ന് ചോദിച്ചിരുന്നു. കുടുംബത്തിലുള്ളവര്‍ക്കൊക്കെ നമ്മളെ കുറിച്ച് അറിയാം. അവരോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും നജീബ് കൂട്ടിച്ചേർത്തു.