പേരന്‍പ് ഒരു’ കഥയല്ല, മക്കളുടെ ലൈംഗീക ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കേണ്ടി വരുന്ന മാതാപിതാക്കള്‍ ഇവിടെ ഉണ്ട്

    ഇന്നുവരെ ഒരു സിനിമപ്രേമിയും കണ്ടിട്ടില്ലാത്ത മഹത്തായ മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞ  ചിത്രമാണ് പേരന്‍പ്.  കാഴ്ചാനുഭവത്തിനു വേണ്ടി എഴുതപ്പെട്ട ഒരു കഥയല്ല പേരൻപിലേത്.  ജീവിക്കുന്ന ഒരു പറ്റം നിസഹായകരായ മനുഷ്യരുടെ വേദനകളെ കാട്ടിത്തരുന്നുണ്ട് ചിത്രം.

    ഏതൊരു സാധാരണ വ്യക്തിയെയും പോലെ വൈകല്യമുള്ള കുഞ്ഞുങ്ങൾ വളർച്ചയെത്തുമ്പോൾ കാമമടക്കമുള്ള എല്ലാ വികാരങ്ങളും അവർക്കുണ്ടാവുമെന്ന തിരിച്ചറിവ് നടത്തുന്ന അമുദവൻ അനുഭവിക്കുന്ന വേദന യഥാർത്ഥജീവിതവുമായി ഏറെ ഇഴചേർന്നു നിൽക്കുന്നതാണ് ഈ ചിത്രമെന്ന് തെളിയിക്കുകയാണ് സാമാന അനുഭവങ്ങൾ.

    ജോഹന്നാസ്ബർഗ് സർവകലാശാലയിലെ നരവംശശാസ്ത്ര, ലൈംഗിക പ്രൊഫസറായ ഫൈസൽ മുഹമ്മദാണ് കണ്ണീർ നനവുളള ജീവൻ തുടിക്കുന്ന അമുദവനായി നമ്മുടെ മുൻപിലുളളത്. ഇതൊരു അമുദവന്റെയോ ഫൈസൽ മുഹമ്മദിന്റെയോ കഥയല്ല ചുറ്റിലും നിരവധി അമുദവൻമാരാണ് തങ്ങളുടെ െപാന്നോമന മക്കളുടെ നിസഹായതയിൽ ഹൃദയം തകരുന്ന വേദനകളിലൂടെ കടന്നു പോകുന്നത്.

    ഫൈസൽ മുഹമ്മദിന്റെ ബ്ലോഗുകളിലാണ് തന്റെ അനുഭവങ്ങൾ കോറിയിട്ടിരിക്കുന്നത്. മുപ്പുതുവർഷങ്ങൾക്കു മുൻപ് എനിക്കൊരു മകൻ പിറന്നപ്പോൾ ഏതൊരു പിതാവിനെയും പോലെ ഞാൻ സന്തോഷിച്ചു. മകന്റെ രോഗാവസ്ഥ ആ സന്തോഷങ്ങളെ തച്ചുതുടയ്ക്കുന്നതായിരുന്നു. ചലനശേഷിയും സംസാരശേഷിയുമില്ലാത്ത മുസ്തഫ എന്ന മകനെ വർഷങ്ങളായി ഞാൻ തന്നെയാണ് പരിചരിക്കുന്നത്.

    മുസ്തഫയുടെ 17 ആം വയസിലാണ് കുളിപ്പിക്കുന്ന സമയങ്ങളിൽ ലിംഗോദ്ധാരണം ഉണ്ടാകുന്നത് താൻ ശ്രദ്ധിച്ചിരുന്നുവെന്നും ഏറെ പഠനങ്ങൾക്ക് ശേഷമാണ് മകന് സ്വയംഭോഗം ചെയ്തു കൊടുക്കാൻ താൻ തീരുമാനിക്കുന്നതെന്നും ഫൈസൽ മുഹമ്മദ് പറയുന്നു.മകന്റെ തെറാപ്പിയുമായി ബന്ധപ്പെട്ട് എനിക്കു നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യവും ഇതാണെന്നും ഫൈസൽ മുഹമ്മദ് കുറിക്കുന്നു. പുഞ്ചിരിയിലൂടെയും പൊട്ടിച്ചിരിയിലൂടെയും അവൻ ആശ്വാസവും സന്തോഷവും ഉൻമേഷവും കണ്ടെത്തുന്നത് എങ്ങനെയാണെന്ന് താൻ നേരിട്ടു കണ്ടുവെന്നും ഫൈസൽ കുറിക്കുന്നു