Connect with us

Hi, what are you looking for?

Film News

ആകെ കഴിക്കുന്നത് ജ്യൂസ് മാത്രം!! ആടുജീവിതത്തിന്റെ ഷൂട്ടിനിടെ പൃഥ്വി മരുഭൂമിയില്‍ കുഴഞ്ഞുവീണു

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആടുജീവിതം. എല്ലാ നിശ്വാസവും ഒരു പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുങ്ങുന്നത്. ബെന്യാമന്റെ പ്രശസ്ത നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് നജീബ്. ഇതുവരെ കാണാത്ത ലുക്കിലാണ് പൃഥ്വി എത്തുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനു വേണ്ടി വന്നത്. കോവിഡിലും ചിത്രീകരണം നടന്ന ലോകത്തിലെ ഏക സിനിമയുമാണ്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക.

മലയാള സിനിമയുടെ തലവര തന്നെ തിരുത്താന്‍ സാധ്യതയുള്ള പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ബ്ലെസി ആടുജീവിതം ഒരുക്കുന്നത്. സിനിമയ്ക്ക് വേണ്ടി മറ്റൊരു നടനും എടുക്കാത്ത റിസ്‌കുകളാണ് പൃഥ്വി എടുത്തത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വി അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി.

ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് കഴിച്ചിരുന്നുള്ളൂ. ചില സീനുകള്‍ ഷൂട്ട് ചെയ്യുന്നതിനിടയ്ക്ക് നടന്‍ തളര്‍ന്നു വീണിട്ടുണ്ടെന്നും, കോവിഡ് സമയമായതിനാല്‍ ഒരുപാട് ഭയന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതെന്നും രഞ്ജിത്ത് പറയുന്നു.

മറ്റുള്ള സ്ഥലങ്ങളിലെ പോലെ ടെന്റോ മുറികളോ ഒന്നുമില്ല, മരുഭൂമിയില്‍ ആണല്ലോ ഷൂട്ട് ചെയ്യുന്നത്. പുള്ളി ഒരു ഓപ്പണിങ് ഏരിയയില്‍ ഇരിക്കും, നമുക്ക് എന്തായാലും തിരിഞ്ഞുനിന്നേ ഭക്ഷണം കഴിക്കാന്‍ പറ്റുകയുള്ളൂ. ഞങ്ങള്‍ ഒന്ന് രണ്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പുള്ളി തളര്‍ന്നു വീണിട്ടുണ്ട്. തളര്‍ന്ന് വീണതിന് ശേഷവും പുള്ളി ചെയ്യാമെന്ന് പറയുമ്പോള്‍ ഡയറക്ടര്‍ പാക്കപ്പ് ചെയ്തിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

ആ മണലിലൂടെ നമുക്ക് വെറുതെ പോലും നടക്കാന്‍ പറ്റുകയില്ല. പുള്ളി ഈ ഒരു ശരീരം വെച്ച് അതിലൂടെ ഓടുകയും അത്ര സ്പീഡില്‍ നടക്കുകയും ഒക്കെ ചെയ്തപ്പോള്‍ തളര്‍ന്നിട്ടുണ്ട്. അവിടെ നമുക്ക് ഡോക്ടേഴ്സിന്റെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാലും നമുക്ക് ടെന്‍ഷന്‍ ആയിരുന്നു. ഒന്നാമത് അത് ഒരു കൊറോണ സമയം കൂടിയായതുകൊണ്ട്. എന്ത് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥ. അത്ര ആരോഗ്യമുള്ള ആളുകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സമയമായിരുന്നു.

ലോഹ പോലെയുള്ള വസ്ത്രമാണ് പൃഥ്വി ധരിച്ചിരുന്നത്. അത് ഇട്ട് നേരെ നടക്കാന്‍ പറ്റുകയില്ല. അതിന്റെ കൂടെ ഷൂസുമല്ലാ ക്ലോത്തുമല്ലാ എന്ന രീതിയിലുള്ള ചെരുപ്പാണ് ധരിക്കുന്നത് മാത്രമല്ല വലിയ ജട പിടിച്ച വിഗ്ഗുണ്ട്, കൂടെ താടിയുണ്ട്. സ്‌കിന്‍ മുഴുവന്‍ ടാനാണ്. പിന്നെ ഒരുപാട് മുറിവിന്റെ പാടുകള്‍ ഉണ്ട്, എക്‌സ്ട്രാ ഒരു പല്ലുണ്ട്. വേറൊരു പല്ല് എടുത്തു വെച്ചിരിക്കുകയാണ്. അതുപോലെ പല്ലിന്റെ താഴത്തെ ലെയറില്‍ കളറും ചെയ്തിരുന്നു.

എല്ലാ വിരലിലും നഖങ്ങളുണ്ടായിരുന്നു. എവിടെയെങ്കിലും ഇടിച്ചു പൊട്ടി, കടിച്ചു കളഞ്ഞ പോലത്തെ നഖങ്ങളാണ് ഈ പത്ത് വിരലിലും കൊടുത്തിരിക്കുന്നത്. നഖം ഉള്ളതുകൊണ്ട് മൊബൈല്‍ പോലും ഉപയോഗിക്കാന്‍ പറ്റുകയില്ല. ആകെ പുള്ളിക്ക് സ്‌ട്രോ വെച്ച് ലിക്വിഡ് ആയിട്ടുള്ള കാര്യങ്ങള്‍ കുടിക്കാം. ബ്രേക്ക് ടൈമില്‍ നമ്മള്‍ ഒന്നോ രണ്ടോ നഖങ്ങള്‍ മാറ്റി കൊടുക്കുമായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.

You May Also Like