നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ട് മലയാള സിനിമയിലെ സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടിയാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് എത്തിയത്. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. പല സംവിധായകരും മോഹൻലാലിൻറെ ഡേറ്റിന് വേണ്ടി കാത്ത് നിൽക്കുന്ന സമയത്ത് മോഹൻലാലിനൊപ്പം താൻ സിനിമ ചെയ്യില്ല എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. എന്ത് കൊണ്ടാണ് താൻ മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം എന്നും ഒരു അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
മോഹൻലാലിന് വല്ലാത്ത ഒരു ഇമേജ് ആണ് ഉള്ളത്. നല്ലവനായ ഒരു റൗഡിയാണ് മോഹൻലാൽ. എന്നാൽ അങ്ങനെ ഒന്ന് എനിക്ക് ദഹിക്കില്ല. കാരണം ഒരിക്കലും നല്ലവനായ ഒരു റൗഡി ഇല്ല. റൗഡി എന്നും റൗഡി ആണ്. അയാൾ ഒരിക്കലും നല്ലവൻ ആകില്ല. മോഹൻലാൽ വേറെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ എന്റെ മനസ്സിൽ അദ്ദേഹത്തിനെ കുറിച്ച് ആഴത്തിൽ പതിഞ്ഞു പോയ ഒരു ഇമേജ് ഇതാണ് എന്നും അത് കൊണ്ട് താൻ ഒരിക്കലും മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യില്ല എന്നുമാണ് അടൂർ ഗോപാലകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ നിരവധി പേരാണ് അടൂർ ഗോപാലകൃഷ്ണനെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നത്. മേജർ രവി, ശാന്തിവിള ദിനേശ് തുടങ്ങി പ്രമുഖരും ഇദ്ദേഹത്തെ വിമർശിച്ചിരുന്നു.
മോഹൻലാലിനെ ഒരു ഗുണ്ടയായി വിശേഷിപ്പിച്ച് കൊണ്ട് ഒരു പൊതുവേദിയിൽ സംസാരിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നത് എന്നാണ് മേജർ രവി ചോതിക്കുന്നത്. മോഹൻലാൽ ഇന്ന് നിൽക്കുന്ന സ്ഥാനത്ത് നിങ്ങൾക്ക് ഒരിക്കലും എത്തിപ്പെടാൻ കഴിയില്ല എന്ന് കരുതി മോഹൻലാലിനെ ഇങ്ങനെ ആക്ഷേപിക്കാൻ നിങ്ങൾക്ക് ആരും അധികാരം തന്നിട്ടില്ല എന്നാണ് മേജർ രവി പറയുന്നത്. നിങ്ങൾ ആകെ ചെയ്തത് 15, 16 സിനിമകൾ ആണ്. അങ്ങനെ ഉള്ള നിങ്ങളുടെ സിനിമയിൽ മോഹൻലാലിന് അവസരം ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ റേഷൻ മുടങ്ങും എന്നാണ് അടൂർ ഗോപാലകൃഷ്ണനെ കളിയാക്കികൊണ്ട് ശാന്തിവിള ദിനേശ് പറഞ്ഞത്.