Connect with us

Hi, what are you looking for?

Film News

ഭാവനയുടെ കൂടെ നിന്നതിന്റെ ഫലമായി കുറേ സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടെന്ന് അഞ്ജലി മേനോന്‍..!!

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച കേസുകളിലൊന്നായിരുന്നു കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവം. ഇരയായി നിന്ന നടി താന്‍ അതിജീവിതയാണെന്ന് തിരിച്ചറിഞ്ഞ ഈ നിമിഷം നടിയുടെ സഹപ്രവര്‍ത്തകരും കൂട്ടുകാരും എല്ലാം ഒരു ആഘോഷമാക്കി മാറ്റുകയാണ്. കേസ് പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുമ്പോഴും തനിക്ക് സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറയാനും പൊതുവേദിയില്‍ വന്ന് പ്രതികരിക്കാനും ഭാവന ഇതുവരെ തയ്യാറായിരുന്നില്ല.

ഒരു പക്ഷേ അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവര്‍ എന്ന് തന്നെ പറയാം. എന്നാലിപ്പോള്‍ നീതിയ്ക്ക് വേണ്ടി നടി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ ഞായാറാഴ്ചയാണ് താന്‍ നേരിട്ട ആക്രമണങ്ങളെ കുറിച്ചും മാനസിക സംഘര്‍ഷത്തെ കുറിച്ചും ഭാവന തുറന്നു സംസാരിച്ചത്. അതേസമയം, ഭാവന എടുത്ത ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. എന്നാല്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ ഫലമായി തനിക്ക് കുറേ സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടു എന്നും അഞ്ജലി വ്യക്തമാക്കുന്നുണ്ട്,

ഭാവനയ്ക്കൊപ്പം ഡബ്ല്യൂസിസി പോരാട്ടം തുടരും. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേള്‍ക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താന്‍ ആകില്ല. നടിയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ സൗഹൃദങ്ങള്‍ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്.

ഇവരുടെ മുന്നില്‍ ആണോ സത്യം പറഞ്ഞതെന്ന് ഇരകള്‍ ചോദിക്കുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മീറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തില്‍ സിനിമ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ല. ഡബ്ല്യൂസിസിയെ തുടക്കം മുതല്‍ സിനിമാ സംഘടനകള്‍ ശത്രു പക്ഷത്താണ് കാണുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു…

 

 

You May Also Like